KERALA

മലയോര യാത്രക്കാർ ശ്രദ്ധിക്കുക: പ്ലാസ്റ്റിക് കുപ്പികളുമായി യാത്ര വേണ്ട, മലയോരങ്ങളിൽ പ്ലാസ്റ്റിക് വിലക്കുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള ശീതളപാനീയ കുപ്പികള്‍, അഞ്ച് ലിറ്ററില്‍ താഴെയുള്ള വെള്ളക്കുപ്പികള്‍ എന്നിവയുടെ ഉപയോഗം വിലക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഭക്ഷണപാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, സ്‌ട്രോകള്‍, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവയും നിരോധിച്ചു.

ഈ വരുന്ന ഗാന്ധിജയന്തി ദിനം (ഒക്ടോബർ 2) മുതൽ ഈ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും. മലയോരങ്ങളിലേക്ക് വിനോദയാത്ര പോകുന്നവർ ഉൾപ്പെടെയുള്ളവർ പുതിയ നിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണം.

രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയക്കുപ്പികളും അഞ്ച് ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികളും മലയോര മേഖലകളിൽ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ പ്രധാന നിർദേശം. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് നിരോധനത്തിനുള്ള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. കുടിവെള്ള ലഭ്യതയ്ക്കായി കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്നും, സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം. പ്ലാസ്റ്റിക്കിന് പകരം ബദല്‍ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് ഉപയോഗം വിലക്കി. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. റെയില്‍വേയ്‌ക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെള്ളക്കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിക്കപ്പെട്ട് കായലില്‍ മാലിന്യമായതായി കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്.

SUMMARY: High Court imposes complete plastic ban on hilly areas

NEWS DESK

Recent Posts

മുഴുവൻ കോടതി മുറികളിലും ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ തീരുമാനിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…

3 hours ago

മദ്യലഹരിയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…

4 hours ago

ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും

ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…

5 hours ago

ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…

5 hours ago

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…

6 hours ago

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…

6 hours ago