ടോക്യോ: ജപ്പാനില്‍ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ (എല്‍ഡിപി) നേതാവായ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി ആണ് അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബർ 15 ന് അവർ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും. കഴിഞ്ഞ മാസമാണ് എല്‍ഡിപി പ്രസിഡന്റും ജപ്പാൻ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവച്ചത്. ശക്തമായ മത്സരത്തിനൊടുവില്‍ വലതുപക്ഷ ലിബറല്‍ പാർട്ടി നേതാവ് 64 കാരിയായ സനേ തകായിച്ചി തിരഞ്ഞെടുക്കപെടുകയായിരുന്നു. മുൻ സുരക്ഷാകാര്യ മന്ത്രിയും ടിവി അവതാരകയും ഹെവി മെറ്റല്‍ ഡ്രമ്മറും ആയ സനേ തകായിച്ചി ജാപ്പനീസ് രാഷ്ട്രീയത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ്.
അന്തരിച്ച മുൻ നേതാവ് ഷിൻസോ ആബെയുടെ ശിഷ്യയാണ് തകായിച്ചി. ജപ്പാനില്‍ നിരവധി വിവാദങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. വിവാഹശേഷം സ്ത്രീകള്‍ക്ക് അവരുടെ കുടുംബപ്പേരുകള്‍ നിലനിർത്താൻ അനുവദിക്കുന്ന നിയമനിർമ്മാണത്തെ വളരെക്കാലമായി എതിർക്കുന്ന ഒരു കടുത്ത യാഥാസ്ഥിതികയാണ് തകായിച്ചി.
SUMMARY: Japan has its first female prime minister; Sane Takaichi will now rule
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…
പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…