ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ സിറ്റി പോലീസും ഭീകരവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ് നഗരത്തിലെ ഒളിത്താവളത്തിൽ നിന്ന് രാജയെ പിടികൂടിയത്.
1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂരിൽ 58 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയുണ്ടായത്.
നിരോധിത സംഘടനയായ അൽ-ഉമ്മയുടെ കേഡറായിരുന്ന രാജ സ്ഫോടനത്തിനു പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. തയ്യൽക്കട നടത്തിയിരുന്ന ഇയാൾ സ്ഫോടനം നടത്താൻ വിവിധ ഇടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചു. ഇതിനായി വീട് വാടകയ്ക്ക് എടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിലെ മറ്റൊരു മുഖ്യപ്രതി മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്. 167 പ്രതികളുണ്ടായിരുന്ന കേസിൽ 153 പേരാണ് ശിക്ഷിക്കപ്പെട്ടത്. പിഡിപി നേതാവ് അബ്ദുൽ നാസർ മദനി 9 വർഷവും 3 മാസവും ജയിലിൽ കഴിഞ്ഞിരുന്നു. അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.
SUMMARY: Key accused in 1998 Coimbatore serial blast case arrested in Bengaluru.
ബെംഗളൂരു: ഐക്യത്തിൻ്റെയും മത സൗഹാർദത്തിൻ്റെയും സംഗമ വേദിയായി മസ്ജിദ് നൂർ 'മസ്ജിദ് ദർശൻ' പരിപാടി. കെ ആർ പുരത്തെ മസ്ജിദ്…
തിരുവനന്തപുരം: മകന്‍ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കോ മകനോ ഇഡി സമന്‍സ്…
ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര…
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക്…
ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…
കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…