ബെംഗളൂരു: നമ്മ മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ സർജാപുരയിലും, ഹെബ്ബാളിലും കെട്ടിടങ്ങളുടെ വാടക നിരക്ക് വർധിച്ചേക്കും. റെഡ് ലൈനിൽ ഉൾപ്പെടുന്ന പദ്ധതി സർജാപുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കും. നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഘട്ടമായിരിക്കും റെഡ് ലൈൻ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ ഭാഗത്തെ കെട്ടിടങ്ങൾ, സ്ഥലം എന്നിവയ്ക്ക് ആവശ്യകത ഏറും.
നിരവധി ടെക് സ്ഥാപനങ്ങൾ ഈ റൂട്ടിലുണ്ട്. ഇക്കാരണത്താൽ തന്നെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഐടി – ടെക് പ്രൊഫഷണലുകൾ വാടക വീടുകൾക്കായി മുൻഗണന നൽകുന്നത് ഈ പ്രദേശങ്ങളിലാണ്. 28,405 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് ഏകദേശം 776 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കൽ മാത്രം 5000 കോടി രൂപ വേണ്ടിവരും. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പദ്ധതിക്കായി പണം നൽകുന്നതിനൊപ്പം ബഹുരാഷ്ട്ര ഏജൻസികളിൽ നിന്നും സഹായം തേടും.
10,485 കോടി രൂപ (ചെലവിൻ്റെ 35 ശതമാനത്തിലധികം) ഫണ്ടിങ് ഏജൻസികളിൽ നിന്നാണ് സ്വീകരിക്കുക. ബാക്കിയുള്ള തുക ഇക്വിറ്റി, ഭൂമി ഏറ്റെടുക്കൽ, കടം, ജിഎസ്ടി റീഇംബേഴ്സ്മെൻ്റ് എന്നിവയിലൂടെ സംസ്ഥാന – കേന്ദ്ര സർക്കാരുകൾ കണ്ടെത്തും. റെഡ് ലൈനിൽ ഇബ്ലൂർ, അഗ്ര, ഡയറി സർക്കിൾ, കെആർ സർക്കിൾ, ഹെബ്ബാൾ എന്നിവിടങ്ങളിൽ അഞ്ച് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro’s red line linking Sarjapur to Hebbal to impact property rentals
കൊച്ചി: വിദ്യാര്‍ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും.…
ടെഹ്‌റാൻ: വടക്കൻ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു. ഇറാനിയൻ…
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ് വെച്ച സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം…
ബെംഗളൂരു: സംസ്ഥാനത്ത് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഇന്ദിര കാന്റീന്‍ പദ്ധതിക്ക് ശേഷം ഇന്ദിരാ ഫുഡ് കിറ്റ് എന്നപേരില്‍ അവശ്യവസ്തുക്കളടങ്ങിയ…
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്‍റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. മരിച്ച യുവാവിന്റെ…
ന്യൂഡൽഹി: ഇറാൻ ഇസ്രായേല്‍ സംഘർഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഓപ്പറേഷൻ സിന്ധുവിലൂടെ ഇസ്രായേലില്‍ നിന്ന്…