KERALA

രണ്ട് സ്ത്രീകളെ കാണാതായ കേസ്; പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍

ആലപ്പുഴ: രണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില്‍ നിന്ന് കിട്ടിയത് 50 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ അസ്ഥികള്‍. മനുഷ്യ ശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കത്തിക്കാന്‍ ഉപയോഗിച്ച ഡീസലിന്റെ കന്നാസടക്കം കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമേയുള്ളൂയെന്നാണ് പ്രാഥമിക നിഗമനം.

വീട്ടില്‍ രക്തക്കറയും കണ്ടെത്തിയതായി പോലിസ് വൃത്തങ്ങള്‍ സൂചന നല്‍കി. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍, കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മ എന്നിവരെ കാണാതായ കേസിലെ പ്രതി സെബാസ്റ്റ്യന്‍ എന്നയാളുടെ വീട്ടുവളപ്പിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ടു തിരോധാനങ്ങളിലും അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് മുന്നോടിയായുള്ള നടപടികള്‍ തുടങ്ങി. ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചത് അടക്കുള്ള നിർണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലുള്ള സ്ഥലമുടമ സെബാസ്റ്റ്യൻ്റെ വീട്ടില്‍ നിന്നും പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയത് കൊലപാതത്തിലേക്ക് ആണ് വിരല്‍ചുണ്ടുന്നത്.

ഈ തെളിവുകള്‍ നിരത്തി അന്വേഷണ സംഘം കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ കുറ്റം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. ഏറ്റുമാനൂരില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ കാണാതായ ജയ്നമ്മയുടെ ഫോണ്‍ ഇയാള്‍ കൃത്യമായ ഇടവേളകളില്‍ ഓണ്‍ ആക്കിയിരുന്നു. ഏറ്റവും ഒടുവില്‍ ഈരാറ്റുപേട്ടയിലെ കടയില്‍ ഇയാള്‍ മൊബൈല്‍ ചാർജു ചെയ്യാൻ എത്തിയതിൻ്റെ CCTV ദൃശ്യങ്ങളും അന്വേഷണ സംഘത്തിനു കിട്ടി.

കൂടാതെ സ്വർണം പണയപ്പെടുത്തിയ രേഖകളും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരു വർഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മൃതദേഹമാണെന്ന് ഫോറൻസിക് കണ്ടെത്തയിട്ടുള്ളത്. മരിച്ചത് ജെയ്നമ്മയാണന്ന നിഗമനത്തിലാണ് പോലീസ്. കണ്ടെത്തിയ അസ്ഥി കഷ്ണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ജെയ്നമ്മയുടെ സഹോദരൻ സാവിയോ, സഹോദരി ആൻസി എന്നിവരുടെ ഡിഎൻഎ സാംപിളുകള്‍ ശേഖരിക്കും. ഡിഎൻഎ ഫലം ലഭിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണം ഉണ്ടാകു. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ 2006 ലെ ബിന്ദു പത്മനാഭൻ തിരോധാന കേസിലെ പ്രതിയാണ്.

SUMMARY: Missing two women case; remains of bodies found in suspect’s yard

NEWS BUREAU

Recent Posts

ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്; സ്കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

വയനാട്: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്. മരിച്ചുപോയ വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു…

1 hour ago

ബെംഗളൂരുവിൽ തെരുവ്നായ് ആക്രമണം; വയോധികന് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ കൊടിഗേഹള്ളിയിൽ തെരുവ്നായ് ആക്രമണത്തിൽ വയോധികൻ മരിച്ചു. സീതപ്പയെ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

1 hour ago

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; വൈകിട്ട് സംസ്കാരം

തിരുവനന്തപുരം: ഷാർജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 4. 30 ഓടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.…

1 hour ago

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റ്; ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്‌ ജില്ലകളില്‍…

1 hour ago

ബാഡ്മിന്റൺ ടൂർണമെൻറ്

ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്രോസ് വിൻഡ്സ് ബാഡ്മിന്റൺ കോർട്ട് രാംപുരയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ബിജു, സജേഷ്,…

2 hours ago

ധർമസ്ഥലയിലെ വെളിപ്പെടുത്തല്‍; മണ്ണുനീക്കി പരിശോധനയില്‍ ആദ്യ ദിനം ഒന്നും കണ്ടെത്താനായില്ല, സ്‌നാനഘട്ടിൽ കുഴിക്കൽ തുടരും

മംഗളൂരു: ധർമസ്ഥലയില്‍ പത്തുവർഷം മുമ്പ്‌ സ്‌ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി നടത്തിയ വെളിപ്പെടുത്തലില്‍ അനേഷണ സംഘത്തിന്റെ പരിശോധന തുടങ്ങി. സാക്ഷി…

2 hours ago