ബെംഗളൂരു: സ്വന്തമായി ജീവിക്കാനുള്ള തുക ബാക്കിവെച്ച ശേഷം ജീവനാംശം നൽകണമെന്ന് കർണാടക ഹൈക്കോടതി. തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു.
ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ഭാര്യയോടാണ് ജഡ്ജി ചോദ്യമുന്നയിച്ചത്. 12,000 രൂപ സമ്പാദിക്കുന്ന ഒരാൾ തന്റെ മകന്റെ സംരക്ഷണത്തിനായി 10,000 രൂപ നൽകുന്നുവെന്നറിഞ്ഞാണ് ജഡ്ജി ഇക്കാര്യം ചോദിച്ചത്.
കുട്ടിയെ പരിപാലിക്കാൻ 10,000 രൂപ നൽകണമെന്ന് വിചാരണക്കോടതി വിധിച്ചിരുന്നതായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് കോടതിക്ക് യുവാവിന് 12,000 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്ന് ബോധ്യമായത്. തുടർന്ന് ഇത്രയും തുക അനുവദിക്കാനാകില്ലെന്നും ഭർത്താവിന്റെ ശമ്പളം വർദ്ധിക്കുന്ന പക്ഷം ഭാര്യക്ക് ജീവനാംശം കൂടുതൽ ലഭിക്കാൻ അപേക്ഷ നൽകാമെന്നും ഹൈക്കോടതി വിധിച്ചു.
TAGS: KARNATAKA | HIGH COURT
SUMMARY: One should maintain enough balance to live befode giving comoensation says hc
ബെംഗളൂരു: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നഗരവാസികളിൽ നിന്നും നേരിട്ടു സ്വീകരിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ…
ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,…
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന് ഇന്ന് തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.…
ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിബിഎംപി തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതു ചോദ്യം…
ബെംഗളൂരു: സേലം ഡിവിഷന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍-12678) ഓഗസ്റ്റ് 8,10,15,17 തീയതികളിൽ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി ഡോ. കെ. പ്രകാശ്…