ന്യൂഡൽഹി: വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലാത്തവരില്‍ നിന്നും, അസാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പിഴ തുക കുറയ്ക്കാന്‍ തീരുമാനം. ഇത്തരക്കാരില്‍ നിന്നും നേരത്തെ ഇരട്ടി ടോള്‍ ചാര്‍ജായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നവംബര്‍ പതിനഞ്ച് മുതല്‍ യുപിഐ ഉപയോഗിച്ച് ടോള്‍ നിരക്കിന്റെ 1.25 അടച്ചാല്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ടോള്‍ പിരിവിന്റെ ഏകദേശം 98 ശതമാനവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. എന്നാല്‍ സാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നിട്ടും, ടോള്‍ പിരിവ് കേന്ദ്രത്തിലെ സാങ്കേതിക പ്രശ്‌നം മൂലം ടോള്‍ അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പണമടയ്ക്കാതെ തന്നെ അത്തരം യാത്രക്കാരെ ടോള്‍ പ്ലാസ കടക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്. തിരക്ക് കുറയ്ക്കാനും ടോള്‍ പിരിവ് കൂടുതല്‍ സുഗമമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
SUMMARY: Order brings relief to users without FASTag
ബെംഗളൂരു: സിനിമാപ്രേമികള്‍ വളരെയധികം ആവേശത്തോടെ കാത്തിരുന്ന 'കാന്താര ചാപ്റ്റർ 1' ബോക്സോഫീസില്‍ വമ്പൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. റിഷബ് ഷെട്ടി സംവിധാനം…
ബെംഗളൂരു: കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ഡി എസ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന് ഉച്ചക്ക്…
തിരുവനന്തപുരം: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിന്റെ എസ്.ആര്‍.…
തിരുവനന്തപുരം: തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള…
ജെറുസലേം: ആക്രമണം നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഇസ്രയേല്‍. ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം…