ന്യൂഡൽഹി: വിനോദത്തിനായി കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നവർക്ക് പാർലമെന്റിലെ ദരിദ്രരെ കുറിച്ചുള്ള ചർച്ചകൾ വിരസമായി തോന്നാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയാണ് മോദി വിമർശനം ഉന്നയിച്ചത്.
പതിനാലാം തവണയും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി പറയാന്‍ തനിക്ക് അവസരം നല്‍കിയ ജനങ്ങളോട് നന്ദി പറയുന്നുവെന്ന മുഖവുരയോടെയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ചിലനേതാക്കൾ ആഡംബരംനിറഞ്ഞ കുളിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, തങ്ങളുടെ ശ്രദ്ധ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിലാണെന്നും മോദി പറഞ്ഞു.
അഞ്ച് പതിറ്റാണ്ടുകളായി ” ഗരീബി ഹഠാവോ ” മുദ്രാവാക്യങ്ങൾ നൽകിയതിന് കോൺഗ്രസിനെയും മോദി പരിഹസിച്ചു. ഗരീബി ഹഠാവോ മുദ്രാവാക്യം കേട്ടുവെന്നും എന്നാൽ അത് നടപ്പാക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും മോദി പറഞ്ഞു. ഞങ്ങൾ യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നു, അതേസമയം, ചില പാർട്ടികൾ നടപ്പാക്കാൻ കഴിയാത്ത വാഗ്‌ദാനങ്ങൾ നൽകി അവരെ വിഡ്ഢികളാക്കുന്നു. ഇവർ യുവാക്കളുടെ ഭാവിയിന്മേൽ ദുരന്തങ്ങളായി മാറുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ബിജെപി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തെത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു
ഞങ്ങൾ വ്യാജ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കാറില്ല. മറിച്ച് യഥാർഥ വികസനമാണ് ഞങ്ങൾ നൽകിയത്. മിസ്റ്റർ ക്ലീൻ എന്നായിരുന്നു ഒരു പ്രധാനമന്ത്രിയെ വിളിക്കാറ്. കേന്ദ്രത്തിൽനിന്ന് ഒരു രൂപ നൽകിയാൽ, 15 പൈസ മാത്രമേ ജനങ്ങൾക്ക് ലഭിക്കാറുള്ളൂയെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ദരിദ്രരുടെ വേദനയും സാധാരണക്കാരുടെ കഷ്‌ടപ്പാടുകളും എളുപ്പം മനസിലാക്കാൻ സാധിക്കില്ല. അതിന് ‘പാഷൻ’ വേണം, ചിലർക്ക് അതില്ല. ഓല മേഞ്ഞ മേൽക്കൂരയ്ക്കു കീഴിൽ ജീവിക്കുന്നവരുടെ ബുദ്ധിമുട്ടും തകർന്ന സ്വപ്നങ്ങളും എല്ലാവർക്കും മനസിലാകണമെന്നില്ല’, മോദി പറഞ്ഞു.
രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ ആലോചിക്കാതെ, അനർഹരായ 10 കോടിപ്പേരെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയിൽനിന്ന് സർക്കാർ നീക്കി. 10 വർഷത്തിനിടെ ആദായനികുതി കുറച്ച് മധ്യവർഗത്തിന്റെ സേവിങ്സ് വർധിപ്പിച്ചു. 2014-ന് മുമ്പ് നികുതി ബോബുകളും ബുള്ളറ്റുകളുമായിരുന്നു തൊടുത്തുവിട്ടത്. അത് ജനജീവിതത്തെ ബാധിച്ചു. തങ്ങൾ ക്രമേണ ആ മുറിവുണക്കിയെന്നും മോദി അവകാശപ്പെട്ടു.രണ്ടുലക്ഷം രൂപവരെയായിരുന്നു 2013-14 കാലഘട്ടത്തിൽ ആദായനികുതി പരിധി. എന്നാൽ, ഇന്ന് ഇപ്പോൾ അത് 12 ലക്ഷമായി ഉയർത്തി. ഞങ്ങൾ മുറിവുണക്കുക മാത്രമല്ല, അതിന് മുകളിൽ ബാൻഡേജിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
<BR>
TAGS : NARENDRA MODI | LOKSABHA
SUMMARY : PM criticizes Rahul Gandhi’s boring remarks; Some people do photoshoots in huts, some get bored when he talks about the poor
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…