ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ആർസിബി അനാവശ്യ തിടുക്കം കാട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. പൊലീസ് അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ടീം നൽകിയ വിവരങ്ങൾക്കനുസരിച്ചാണ് 5 ലക്ഷത്തോളം പേർ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്താനും ദുരന്തത്തിനും കാരണമായതെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
അതിനിടെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു വെസ്റ്റ് അഡിഷനൽ കമ്മിഷണർ വികാശ് കുമാർ വികാശ് ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ട്രിബ്യൂണൽ റദ്ദാക്കി. പൊലീസിനു തയാറെടുപ്പിനു ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ആർസിബിയാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ചെറിയ സമയം കൊണ്ട് ഇത്രയും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുകാർ മാന്ത്രികരല്ലെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ജൂൺ 4നാണ് ആർസിബി ഐപിഎൽ ചാംപ്യൻമാരായതിന്റെ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു.
SUMMARY: Prima facie, RCB is responsible for Chinnaswami stampede, says Central Administrative Tribunal.
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…