ബെംഗളൂരു: നമ്മ മെട്രോ മെട്രോ പർപ്പിൾ ലൈനിലേക്കായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും ചല്ലഘട്ടയെയും ബന്ധിപ്പിക്കുന്നതാണ് ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ.
ചൈനയിൽ നിന്ന് കൊൽക്കത്ത തുറമുഖത്തേക്കും അവിടെ നിന്നും ചെന്നൈയിലേക്കും അയച്ച ആറ് കോച്ചുകൾ അടങ്ങുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ ഞായറാഴ്ച രാത്രിയാണ് പീനിയയിൽ എത്തിച്ചത്. ട്രെയിലറുകളിൽ ഡിപ്പോയിൽ എത്തിച്ച കോച്ചുകൾ തുടർന്ന് ഇൻസ്പെക്ഷൻ ബേയിലെ ടെസ്റ്റ് ട്രാക്കിലേക്ക് മാറ്റി.
വിവിധ പരിശോധനകൾക്ക് പുറമേ മെയിൻലൈനിൽ ഡൈനാമിക് ടെസ്റ്റുകൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാകും ട്രെയിൻ സർവീസിന് സജ്ജമാക്കുക. മുപ്പതിലധികം പരിശോധനകളാകും പൂർത്തിയാക്കുക. പരീക്ഷണങ്ങൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.
സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് പീനിയ ഡിപ്പോയിൽ എത്തിച്ച ട്രെയിൻ നിർമിച്ച് നൽകിയത്. ബിഎംആർസിഎല്ലിന് 36 ട്രെയിനുകൾക്കായി 216 കോച്ചുകൾ നിമിച്ച് നൽകുന്നതിനായുള്ള 1,578 കോടി രൂപയുടെ കരാർ 2019ലാണ് ഒപ്പുവെച്ചത്. മെട്രോയുടെ 73.95 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതിയുടെ പർപ്പിൾ ലൈൻ (ലൈൻ-1), ഗ്രീൻ ലൈൻ (ലൈൻ-2), യെല്ലോ ലൈൻ (ലൈൻ-3) എന്നിവയ്ക്കായി 216 പുതിയ കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറാണ് സിആർആർസി കോർപറേഷന് ലഭിച്ചത്.
TAGS: BENGALURU | NAMMA METRO
SUMMARY: CRRC’s Metro train prototype from China arrives for Bengaluru’s Purple Line
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…