തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് പാർട്ടി സജീവമായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. രാഹുലിന് തന്റെ വാദങ്ങള്‍ വിശദീകരിക്കാനുള്ള അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
അവന്തിക വിഷയത്തില്‍ നല്‍കിയ മറുപടി പോലെ മറ്റ് വിവാദങ്ങളിലും രാഹുല്‍ തന്നെ വ്യക്തമാക്കണം എന്ന അഭിപ്രായമാണ് ഉയരുന്നത്. രാവിലെ നടക്കുന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. നേരത്തെ രാഹുല്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍ ഉയര്‍ന്നു. ഇതോടെ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചിരുന്ന നേതാക്കള്‍ പോലും അയഞ്ഞ നിലയിലാണ്.
പാർട്ടിയുടെ ഇപ്പോഴത്തെ നീക്കം രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ച് അന്വേഷണം നടത്താനായി സമിതിയെ രൂപീകരിക്കാനാണ്. ഇതിനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജിയും കൂടി ചേർന്നാല്‍ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ ശക്തമായി നേരിടാനാകുമെന്നാണ് പാർട്ടിയുടെ കണക്ക്. അതേസമയം, രാഹുലിനെതിരായ വിഷയത്തില്‍ പാർട്ടിക്ക് വലിയ സമ്മർദ്ദമുണ്ടെങ്കിലും, അന്തിമ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.
SUMMARY: ‘Let Rahul Mangkootatil say what he wants’; Leaders to listen
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…