Categories: LITERATURE

അക്ഷരതാപസൻ

ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച ജോലികളിൽ ഒന്നാണ് ലിറ്റററി എഡിറ്ററുടേതെന്ന് വിശ്രുത അമേരിക്കൻ പത്രാധിപരായിരുന്ന റോബർട്ട് ഗൊട്ട്ലീബ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്രാധിപർക്ക് അയച്ചുകിട്ടുന്ന കയ്യെഴുത്തുപ്രതികളുടെ വലിയൊരു കൂമ്പാരത്തിനിടയിൽ നിന്ന് കൊള്ളാവുന്ന ഒരു രചന കണ്ടെടുക്കുന്നതിന്റെ ത്രില്ലിനെക്കുറിച്ച് എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ളവർ പലപ്പോഴായി എഴുതിയിട്ടുമുണ്ട്. “ഒരുപാട് ചാരം ചികഞ്ഞാൽ ചിലപ്പോൾ ഒരു തീപ്പൊരി കണ്ടേക്കാം” എന്ന് എം ടിയുടെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്തത “അക്ഷരങ്ങൾ” എന്ന സിനിമയിൽ ഭരത്‌ഗോപി അവതരിപ്പിച്ച വി പി മേനോൻ എന്ന പത്രാധിപർ പറയുന്നുണ്ട്.

പറഞ്ഞുവരുന്നത് ഒരു പത്രാധിപരെക്കുറിച്ചാണ്; ഇക്കഴിഞ്ഞ ദിവസം വിടപറഞ്ഞ എസ് ജയചന്ദ്രൻ നായർ. സാഹിത്യ പത്രാധിപൻമാർക്കിടയിലെ മഹാമേരുക്കളിലൊരാൾ!

കൊച്ചി ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലിചെയ്യുന്ന കാലത്താണ് ജയചന്ദ്രൻ നായർ സാറിനെ പരിചയപ്പെടുന്നത്. എക്സ്പ്രസ്സിന്റെ അതേ ഫ്ലോറിലായിരുന്നു സമകാലിക മലയാളം ഓഫീസും. മുനിയെപ്പോലൊരാൾ നിശ്ശബ്ദനായിരുന്ന്, തന്റെ കയ്യിൽക്കിട്ടിയ തങ്കം മാറ്റുരച്ചു നോക്കുന്ന സ്വർണ്ണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ കയ്യെഴുത്തുപ്രതികൾ പരിശോധിക്കുന്ന ഗംഭീരകാഴ്ചയ്ക്ക് എത്രയോ തവണ സാക്ഷിയായിട്ടുണ്ട്.

മാറുന്ന ഭാവുകത്വങ്ങളിലേക്ക് കണ്ണും കാതും തുറന്നുവച്ച പത്രാധിപരായിരുന്നു ജയചന്ദ്രൻ നായർ സാർ. ഏറ്റവും ഒടുവിൽ ഇറങ്ങിയ പുസ്തകങ്ങളെ കുറിച്ചും എഴുത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചുമൊക്കെ പറയും. പുസ്തകങ്ങൾ വായിക്കാൻ തരും. (അവയൊക്കെ പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കുകയും വേണം. എല്ലാ കാര്യങ്ങളിലും സാർ കൃത്യതയും കാർക്കശ്യവും പുലർത്തിയിരുന്നു.)

എഴുതിയതിനെക്കാളേറെ എഴുതിച്ചും ധാരാളം വായിച്ചുകൂട്ടിയതിനൊപ്പം അത്രതന്നെ വായിപ്പിച്ചും സാർത്ഥകമായൊരു അക്ഷരജീവിതം പൂർത്തിയാക്കിയാണ് ജയചന്ദ്രൻ സാർ മടങ്ങുന്നത്. വായനയിലും എഡിറ്റു ചെയ്യാൻ കിട്ടുന്ന കോപ്പികളിലും വളരെവേഗം നെല്ലും പതിരും തിരിച്ചറിയാനുതകുന്ന തരത്തിലുള്ള കർശനമായ ശിക്ഷണം സാറിന്റെ ശിക്ഷ്യവൃന്ദത്തിനു മിക്കവാറും ലഭിച്ചിട്ടുണ്ട്. പത്രാധിപർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സാർ പ്രത്യക്ഷത ഇഷ്ടപ്പെട്ടിരുന്നില്ല. നല്ലൊരു എഡിറ്റർ എപ്പോഴും അരങ്ങിനു പിന്നിലായിരിക്കണം എന്ന് സാർ വിശ്വസിച്ചിരുന്നു.

▪️ ബി എസ് ഉണ്ണിക്കൃഷ്ണൻ- ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകനാണ്

<br>
TAGS : S JAYACHADRAN NAIR | ANUSMARANAM

Savre Digital

Recent Posts

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

1 hour ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

1 hour ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

8 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

9 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

9 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

10 hours ago