ന്യൂഡൽഹി: സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തില്‍ വിജയ് ചിത്രം ജനനായകന് തിരിച്ചടി. നിർമാതാക്കള്‍ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയില്‍ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നത്.
സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നല്‍കാതെ മനഃപൂർവ്വം റിലീസ് തടയുന്നു എന്നാരോപിച്ചാണ് നിർമ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. ആദ്യം കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിക്കുകയും ചിത്രത്തിന് പ്രദർശനാനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഉടൻ തന്നെ സെൻസർ ബോർഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തതോടെയാണ് ചിത്രം വീണ്ടും നിയമക്കുരുക്കിലായത്. സെൻസർ ബോർഡിന്റെ നടപടികളില്‍ അട്ടിമറി നടന്നെന്ന് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ ആരോപിച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 21-ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അതുവരെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തില്‍ തുടരും.
SUMMARY: Setback for Jananayak; Supreme Court rejects producers’ petition
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്. ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ…
കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസന്റെ അവയവങ്ങള്‍ ദാനം ചെയ്യും. തലശേരിയിലും…
ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആനുകാലിക യാത്രാ പാസുകൾ ഏര്‍പ്പെടുത്തി…
കൊല്ലം: കൊല്ലത്ത് സായ് സ്പോർട്സ് സ്കൂളിലെ കായിക വിദ്യാർഥിനിളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു,…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവന് 600 രൂപയുടെ ഇടിവുണ്ടായി 1,05,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്…
ബെംഗളൂരു: എഴുത്തുകാരനും മലയാളം മിഷൻ മൈസൂർ മേഖല കോര്‍ഡിനേറ്ററും മലയാളം മിഷൻ അധ്യാപകനുമായ പ്രദീപ് മാരിയിലിന്റെ വെള്ളാരം കല്ലുകൾ തേടുന്ന…