കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിൻഡിക്കറ്റ് യോഗം തന്റെ സസ്പെൻഷൻ നടപടി റദ്ദാക്കിയതിനാൽ ഹർജി പിൻവലിക്കുന്നുവെന്ന് അനിൽകുമാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകി.
ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി. സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ റജിസ്ട്രാറായി ഡോ.മിനി കാപ്പന് വി സി ചുമതല നൽകിയ താൽകാലിക വി സി സിസ തോമസിന്റെ നടപടിയും അസാധുവാകും. സസ്പെൻഷൻ നടപടി റദ്ദാക്കിയ സിൻഡിക്കറ്റ് തീരുമാനത്തിൽ വി സിക്ക് അതൃപ്തി ഉണ്ടെങ്കിൽ ചാൻസലറായ ഗവർണറെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.
SUMMARY: Setback for VC.High Court allows Dr. K. S. Anilkumar to continue as Registrar
പുരുഷാധിപത്യത്തിന്റെ കെട്ട് പൊട്ടിക്കുന്ന പെണ്ണുങ്ങളെ സമൂഹം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് 'ഫെമിനിച്ചി'. ഫാനിന്റെ സ്വിച്ചിടൂ, എന്റെ ഡ്രെസ്സ് ഇസ്തിരിയിട്ട് വെക്കൂ,…
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ചാണ് പിണറായി…
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ വീടിനു നേരെ ബോംബ് ഭീഷണി. കരൂര്‍ അപകടം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ചെന്നൈ…
തിരുവനന്തപുരം: നിയമസഭയിലെ തർക്കത്തില്‍ കടുത്ത നടപടിയുമായി സ്പീക്കർ. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെൻഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം.…
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി. രാകേഷ്…
കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനം. പാട്യം പത്തായക്കുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. വലിയ ശബ്ദത്തോടെയുള്ള…