അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിനിധിസഭയിലേക്ക് ആറ് ഇന്ത്യൻ വംശജരും. ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ രാജാ കൃഷ്ണമൂർത്തി ( ഇലിനോയി ), ശ്രീ തനേദാർ ( മിഷിഗൺ ), റോ ഖന്ന ( കാലിഫോർണിയ ), പ്രമീള ജയപാൽ ( വാഷിംഗ്ടൺ ), ആമി ബേര (കാലിഫോർണിയ), സുഹാസ് സുബ്രമണ്യം (വിർജീനിയ) എന്നിവർക്കാണ് വിജയം. ഇക്കൂട്ടത്തിൽ വെർജീനിയയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്‌മണ്യത്തിന്റെ നേട്ടമാണ് ഏറെ പ്രാധാന്യമുള്ളത്. ഒമ്പത് ഇന്ത്യൻ വംശജർ ഇത്തവണ മത്സരിച്ചു. അരിസോണയിൽ ഡോ. അമീഷ് ഷാ (ഡെമോക്രാറ്റിക്) നേരിയ പോയിന്റിന് പിന്നിലാണ്. ന്യൂജേഴ്സിയിൽ രാജേഷ് മോഹൻ (റിപ്പബ്ലിക്കൻ), കൻസാസിൽ ഡോ. പ്രശാന്ത് റെഡ്ഡി (റിപ്പബ്ലിക്കൻ) എന്നിവർ പരാജയപ്പെട്ടു.
വെർജീനിയ സംസ്ഥാനത്ത് നിന്നും, അമേരിക്കയുടെ കിഴക്കൻതീര സംസ്ഥാനങ്ങളിൽനിന്നു തന്നെയും ആദ്യമായി ജനപ്രതിനിധി സഭയിലെത്തുന്ന ഇന്ത്യൻ വംശജനാണ് സുഹാസ് സുബ്രഹ്‌മണ്യം. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെ പരാജയപ്പെടുത്തിയാണ് സുബ്രഹ്‌മണ്യം വിജയിച്ചത്. ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു സുഹാസ് സുബ്രഹ്‌മണ്യം.
‘സമോസ കോക്കസ്’ എന്നാണ് അമേരിക്കയിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്. നിലവിൽ ഇന്ത്യൻ വംശജരായ അഞ്ചുപേരാണ് ജനപ്രതിനിധിസഭയിൽ ഉള്ളത്. അമി ബേര, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയ്പാൽ, ശ്രീ തനേദാർ എന്നിവരാണ് അവർ. ഈ അഞ്ചുപേരും ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്.
ആമി ബേര ( 59 ) : മുഴുവൻ പേര് അമരീഷ് ബാബുലാൽ ബേര. കാലിഫോർണിയയിലെ 6 -ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. ഗുജറാത്ത് വംശജൻ. കുടുംബം 1958ൽ യു.എസിലേക്ക് കുടിയേറി.
റോ ഖന്ന (48) : കാലിഫോർണിയയിലെ 17-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ പ്രതിനിധിസഭാ അംഗം. അഭിഭാഷകൻ. ഒബാമ ഭരണകൂടത്തിൽ ഡിപ്പാർട്ട്മെന്റ് ഒഫ് കൊമേഴ്സിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു.
രാജാ കൃഷ്ണമൂർത്തി ( 51 ): ഇലിനോയിയിലെ 8-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ സഭാംഗം. ന്യൂഡൽഹിയിലെ തമിഴ് കുടുംബത്തിൽ ജനനം. യു.എസിലേക്ക് കുടിയേറി. ദ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി, ദ ഹൗസ് പെർമനെന്റ് സെലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ് എന്നിവയിൽ അംഗം.
പ്രമീള ജയപാൽ (59): വാഷിംഗ്ടൺ 7-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ സഭാംഗം. യു.എസ് പ്രതിനിധി സഭയിലെത്തിയ ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിത. ഫെഡറൽ തലത്തിൽ വാഷിംഗ്ടൺ സ്റ്റേറ്റിനെ പ്രതിനിധീകരിച്ച ആദ്യ ഏഷ്യൻ അമേരിക്കൻ. ചെന്നൈയിൽ ജനനം. പിതാവ് മലയാളി.
ശ്രീത നേദാർ ( 67): മിഷിഗണിലെ 13-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് രണ്ടാമത്തെ മത്സരം. മിഷിഗൺ സഭയിൽ അംഗമായിരുന്നു. കർണ്ണാടക സ്വദേശി. 80കളുടെ അവസാനം യു.എസിലേക്ക് കുടിയേറി
സുഹാസ് സുബ്രമണ്യം (38 ): വിർജീനിയയിലെ 10 -ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് ആദ്യ ജയം. ബെംഗളൂരുവിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരുടെ മകൻ.
<BR>
TAGS : US PRESIDENTIAL ELECTION
SUMMARY : Six Indians of Indian origin to US House of Representatives, two with family roots in Karnataka
നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം…
ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച…
പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു മർദിച്ചസംഭവത്തില്‍ രണ്ടു പേർ…
ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന…
കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍…
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന്…