ബെംഗളൂരു: കർണാടകയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വർധന. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ വർഷം ഏപ്രിൽ 28 വരെ സംസ്ഥാനത്ത് 3,300-ലധികം പാമ്പുകടിയേറ്റ കേസുകളും 21 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് യഥാക്രമം 1,800 ഉം 10 മരണങ്ങളും ആയിരുന്നു. പാമ്പുകടിയേറ്റ മരണങ്ങളും മറ്റു വൈകല്യങ്ങളും കുറയ്ക്കുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തെയുള്ള രോഗനിർണയം, ഗുണനിലവാരമുള്ള പാമ്പ് വിഷ വിരുദ്ധ ചികിത്സ ലഭ്യത ഉറപ്പാക്കുക, ആരോഗ്യ സംരക്ഷണ ദാതാക്കളുടെ കഴിവുകൾ ശക്തിപ്പെടുത്തുക, കമ്മ്യൂണിറ്റി വിദ്യാഭ്യാസ കാമ്പെയ്‌നുകൾ നടത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകി. കടിയേറ്റയുടൻ ചികിത്സ ആരംഭിക്കുന്നതിലൂടെ, രോഗിയെ രക്ഷിക്കാൻ 90 ശതമാനം സാധ്യതകളാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പാമ്പുകടിയേറ്റ കേസുകളിൽ ശിവമോഗയാണ് ഒന്നാമത്. 214 കേസുകളാണി ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊട്ടുപിന്നാലെ ദക്ഷിണ കന്നഡ (196), മാണ്ഡ്യ (175), ബെംഗളൂരുവിൽ ഇതുവരെ 123 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാമരാജനഗർ, ധാർവാഡ്, ഉഡുപ്പി ജില്ലകളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് വീതം മരണങ്ങൾ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ൽ 13,235 പാമ്പുകടിയേറ്റ കേസുകളും 100 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
TAGS: KARNATAKA | SNAKE BITES
SUMMARY: Snake bites cases in Karnataka rises
കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിക്കുവേണ്ടി തിരച്ചില്‍ തുരുകയാണ്. അപകടത്തിൽപ്പെട്ട രണ്ട്…
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ ഞായറാഴ്ച സ്പില്‍വേയിലെ ഷട്ടര്‍…
ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 10 ലേറെ പേര്‍ക്ക്…
കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45 ന് എറണാകുളം…
ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ് ബിബിഎംപിയുടെ അനുമതി തേടി. ചിക്കബാനവാര, ഷെട്ടിഗെരെ, മൈദരഹള്ളി,…
ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ നിർദേശം. ഹോട്ടലിന്റെ പുറത്ത് ഉൾപ്പെടെ വിഭവങ്ങളുടെ…