ബെംഗളൂരു: കാസറഗോഡ് മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മഞ്ചേശ്വരം വോര്‍ക്കാടി നല്ലങ്കിപദവിലെ ഹിൽഡ മൊൻതേരോയെ (60) കൊലപ്പെടുത്തിയ കേസില്‍ മകന്‍ മെല്‍വിന്‍ മൊൻതേരോ ആണ് പിടിയിലായത്.സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതി മെൽവിനെ മംഗളൂരു കുന്ദാപുരയ്ക്ക് സമീപം ചെങ്കൽ ക്വാറിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെയും ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയുടയും അടിസ്ഥാനത്തിൽ 200 കിലോമീറ്ററോളം പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്
ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിന്‍ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി.വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിന്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ലോലിറ്റയെ ഇവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സ്വത്ത് തർക്കത്തെ തുടർന്നെന്ന് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ മെൽവിൻ പോലീസിന് നല്‍കിയ മൊഴി. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറാകാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മെൽവിൻ നൽകിയ മൊഴിയിൽ പറയുന്നു.
SUMMARY: Son arrested in Karnataka for setting mother on fire