ബെംഗളൂരു: എച്ച്എംപി വൈറസിനെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന സർക്കാർ. ജലദോഷവും പനിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് എച്ച്എംപിവി ചൂണ്ടിക്കാട്ടി അനാവശ്യ വൈദ്യപരിശോധനയ്ക്ക് നിർബന്ധിക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ശൈത്യകാലത്ത് സാധാരണഗതിയിൽ ഉണ്ടാകുന്ന ശ്വാസകോശ അണുബാധകൾക്കായി ചില ആശുപത്രികൾ 5,000 രൂപ വരെ ബിൽ ചെയ്യുന്നുണ്ടെന്ന് പരാതികൾ ഉയർന്നതോടെയാണ് സർക്കാർ നിർദേശം. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുമായി സംസ്ഥാനത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് ബാധയ്ക്ക് ബന്ധമില്ല. നിലവിൽ എച്ച്എംപി വൈറസ് ജീവന് ഭീഷണിയല്ല. പരിശോധനയുടെ ആവശ്യമുണ്ട്, കൂടാതെ ജാഗ്രതയും വേണം എന്നാൽ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിലവിൽ ഇൻഫ്ലുവൻസ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ നിരീക്ഷിക്കാനും വൈറസ് ബാധ പരിശോധിക്കാനും ആശുപത്രികളോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | HMP VIRUS
SUMMARY: HMPV cases, Karnataka government warns against unnecessary tests
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…