കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപം നിർത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി (60), ഭാര്യ മേഴ്സി (58), മകന് അഖിൽ (29) എന്നിവരാണ് മരിച്ചത്. അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൃഷിയിടത്തില്‍ നിർത്തിയിട്ടിരുന്ന നിലയിലായിരുന്നു കാർ. പോലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഖിലിന്റെയും സജിയുടെയും മൃതദേഹം കാറിന്റെ മുൻ സീറ്റിലായിരുന്നു. പിൻസീറ്റിലെ വാതിലിനോട് ചാരിയിരിക്കുന്ന നിലയിലായിരുന്നു മേഴ്സിയുടെ മൃതദേഹം. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് വാകത്താനം പോലീസ് സ്റ്റേഷനില്‍ പരാതി രജിസറ്റർ ചെയ്തിരുന്നു. ഇതിനിടയിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂർ: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില റെക്കോഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവില. ഇന്നലെയും ഇന്നുമായി 720 രൂപ പവന്…
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. ഈ സമയത്തിനുള്ളില്‍ ഗതാഗതക്കുരുക്കിന് ദേശീയപാത അതോറിറ്റി പരിഹാരം കാണണമെന്നും കോടതി…
തൃശൂർ: തൃശൂര്‍ മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പിൽ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി കെ. മണികണ്ഠനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇത്തരത്തിലൊരു ഉത്തരവ് വരാനിരിക്കെ രണ്ടുമാസം മുമ്പ് മണികണ്ഠൻ…
പാലക്കാട്: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ചെർപ്പുളശ്ശേരി മടത്തിപ്പറമ്പ്…