ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനായ മുബാറക് ആണ് മരിച്ചത്. അപകടത്തില്‍ മുബാറക്കിന്റെ സഹോദരിയും അമ്മയും ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ സഹോദരിയുടെ നില ഗുരുതരമാണ്. അപകട സമയം വീട്ടമ്മയും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് ജോലിക്ക് പോയതായിരുന്നു. കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം. 10 വീടുകൾ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളിയാഴ്ച രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി.
പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി, വിക്ടോറിയ ആശുപത്രി, വിൽസൺ ഗാർഡനിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കുമെന്ന് അപകടം സ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. മുബാറക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. ചിക്പേട്ട് നിയമസഭാ മണ്ഡലം എംഎൽഎ ഉദയ് ഗരുഡാച്ചർ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ബോംബ് സ്‌ക്വാഡ്, അഗ്നി രക്ഷാ സേന, എസ് ആർ ഡി എഫ്, ഫോറൻസിക് സംഘം തുടങ്ങിയവർ അപകടസ്ഥലത്തെത്തി. ആരും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി തിരച്ചിലും നടത്തി. സിലിണ്ടർ ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് നിഗമനം.
SUMMARY: Ten-year-old dies after gas cylinder explodes in Bengaluru; 10 people injured
പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…