ഹൈദ്രബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെണ്‍മക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒമ്പത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങള്‍ക്ക് ശേഷം പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വരസിഗുഡയിലെ വാടക വീട്ടിലായിരുന്നു സംഭവം.
ജനുവരി 23-നാണ് 45-കാരിയായ മാതാവ് ഉറക്കത്തിനിടെ മരിക്കുന്നത്. വിളിച്ചിട്ട് ഉണരാതിരുന്നതോടെ മക്കള്‍ അമ്മയുടെ പള്‍സും ശ്വാസമിടിപ്പും പരിശോധിച്ചു. അമ്മ മരിച്ചെന്ന് മനസിലാക്കിയതോടെ ഇരുവരും വിഷാദത്തിലായി. വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടി. വെള്ളം മാത്രം കുടിച്ചാണ് ഇവർ ഈ ദിവസങ്ങളില്‍ കഴിഞ്ഞത്.
ഇടയ്‌ക്ക് ബോധരഹിതരായി വീണെങ്കിലും വീടിന് പുറത്തുവരാൻ ഇവർ തയാറായില്ല. ഒറ്റപ്പെട്ട വീടായതിനാല്‍ അയല്‍ക്കാരും അറിഞ്ഞില്ല. ദുർഗന്ധവും വീട്ടില്‍ നിന്ന് വന്നില്ല. ഒടുവില്‍ ജനുവരി 31ന് യുവതികള്‍ എം.എല്‍.എയുടെ ഓഫീസിലെത്തി അമ്മ മരിച്ചെന്നും സംസ്കരിക്കാൻ പണമില്ലെന്നും പറഞ്ഞു. പോലീസിനെ സമീപിക്കാൻ ഓഫീസില്‍ നിന്നറിയിച്ചു ഇതോടെയാണ് വിവരം പുറം ലോകമറിയുന്നത്.
പോലീസെത്തിയാണ് മൃതേദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചത്. ബിരുദം പൂർത്തിയാക്കിയ ഒരാള്‍ സെയില്‍സ് ഗേളായും മറ്റൊരാള്‍ ഇവൻ്റ് മാനേജ് മെൻ്റ് കമ്പനിയിലുമായിരുന്നു ജോലി ചെയിതിരുന്നത്. രണ്ടുമാസമായി ഇവർ ജോലി മതിയാക്കിയിട്ട്. ഇവരുടെ പിതാവ് വർഷങ്ങള്‍ക്ക് മുമ്പെ വീട് ഉപേക്ഷിച്ച് പോയിരുന്നു. ഇവർക്ക് ബന്ധുക്കളുമില്ല. യുവതികള്‍ക്ക് കൗസിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Two daughters spent 9 days with their mother’s dead body
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…