കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

ബെംഗളൂരു; കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേളനം നടന്നത്.

ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മത – രാഷ്ടീയ – സന്നദ്ധ സംഘടനകളും മഹല്ലുകളും മുന്നോട്ട് വരണം.

പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലുകള്‍ ബെംഗളൂവിലെ മത-സാംസ്കാരിക സംഘടനകള്‍ സ്ഥിരം പദ്ധതിയായി ഏറ്റെടുക്കണം. വൈവാഹിക രംഗത്തെ സ്ത്രീധനത്തിനും ധൂര്‍ത്തിനും ആഭാസങ്ങള്‍ക്കും തടയിടാന്‍ ക്രിയാത്മക കൂട്ടായ്മകള്‍ രൂപപ്പെടണം. പുതുതലമുറയിലെ ആത്മഹത്യാ പ്രവണതകളെ പഠന വിധേയമാക്കി അടിസ്ഥാന പരിഹാരങ്ങൾ നടപ്പാക്കാൻ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളണം. ലഹരിയുടെ അതിവ്യാപനം പിരിമുറുക്കുന്ന സാഹചര്യത്തില്‍ ശക്തമായ ശിക്ഷകള്‍ നിഷ്‌കര്‍ഷിക്കുന്ന നിയമ നിര്‍മ്മാണം നടത്താൻ കർണാടക- കേരള സർക്കാറുകൾ നടപടികൾ സ്വീകരിക്കണം

ഖുര്‍ആനും പ്രവാചക ചര്യയും പ്രവാചകാനുയായികളുടെ രീതിശാസ്ത്രമനുസരിച്ച് പഠിക്കുവാന്‍ സാധാരണക്കാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതാണ് മുസ്ലിം സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതയുക്തിവാദവും വ്യാപകമാവാനുള്ള കാരണമെന്നതിനാല്‍ വ്യവസ്ഥാപിതമായ മതപഠനം പ്രായഭേദമന്യേ വ്യാപകമാക്കലാണ് പരിഹാരമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലി സമ്മേളനത്തില്‍ പങ്കെടുത്തു.

കുടുംബങ്ങളെ കാർന്നു തിന്നുന്ന അധാർമികതൾ ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ട് നാലപാട് പവിലിയനിൽ ഫാമിലി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജന: സെക്രട്ടറി ടി കെ അഷ്റഫ് ആവശ്യപ്പെട്ടു.

ശരിയായ പാരൻ്റിംഗ് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് വിഷയവതരണം നടത്തിയ പ്രമുഖ ഫാമിലി കൗൺസിലർ ഹാരിസ് ബിൻ സലീം ഓർമിപ്പിച്ചു.

കർണാടക സർക്കാർ അതിഥിയായെത്തിയ യുഎഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തി. ആദർശം നിഷ്ഠ സംതൃപ്ത കുടുംബത്തിൻ്റെ അടിത്തറയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ഓൾ ഇന്ത്യ കെ എം സി സി ജനറൽ സെക്രട്ടറി നൗഷാദ് വിസ്ഡം വൈസ് പ്രസിഡണ്ട് ശരീഫ് ഏലാംകോട് പ്രവർത്തകസമിതി അംഗങ്ങളായ റഷീദ് കൊടക്കാട് വെൽക്കം അഷറഫ്, ബി.എം.എ ജന: സെക്രട്ടറി അശ്റഫ് പിവി , ജമാഅത്തെ ഇസ്ലാമി ബെംഗളൂരു ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, ബാംഗ്ലൂർ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് പി വി ബഷീർ, വിസ്ഡം ബെംഗളൂരു പ്രസിഡണ്ട് ഹബീബ് ട്രഷറർ സിപി ഷഹീർ, സെക്രട്ടറി ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.

സമ്മേളനത്തിനോട്‌ അനുബന്ധിച്ച്‌ കുട്ടികൾക്ക്‌ വേണ്ടി പ്രത്യേക പ്രോഗ്രാം കളിച്ചങ്ങാടവും. ബുക്ക്‌ ഫെയറും നടന്നു.
<BR>
TAGS : WISDOM FAMILY CONFERENCE,

Savre Digital

Recent Posts

ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…

20 minutes ago

ആര്യാടൻ മുഹമ്മദിന്‍റെ സഹോദരൻ അന്തരിച്ചു

മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാ‌ടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…

55 minutes ago

മയക്കുമരുന്ന് കേസ്; നടന്‍ ശ്രീകാന്ത് കസ്റ്റഡിയില്‍

ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…

2 hours ago

‘തോല്‍വിയുടെ പാഠങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ടുപോകും’; പ്രതികരണവുമായി എം സ്വരാജ്

മലപ്പുറം: എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് കരുതുന്നില്ലെന്ന് എം.സ്വരാജ്. എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടോ…

3 hours ago

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ…

4 hours ago

സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി അജയ് കുമാര്‍ (23)…

5 hours ago