ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരൻ വെന്തുമരിച്ചു. ഏഴ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബെളഗാവിയിലെ നവേജിൽ പശയും ഇൻസുലേഷൻ ടേപ്പുകളും നിർമ്മിക്കുന്ന സ്നേഹ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. യെല്ലപ്പയാണ് (20) മരിച്ചത്.
പൊള്ളലേറ്റ് ഏഴ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങളും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും ചേർന്ന് 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫാക്ടറിയിലെ ലിഫ്റ്റിൽ കുടുങ്ങിയ നിലയിലാണ് യെല്ലപ്പയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. തീപിടുത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവേ ലിഫ്റ്റിൽ കുടുങ്ങിയതാവാമെന്ന് പോലീസ് വിശദീകരിച്ചു.
മരിച്ച യെല്ലപ്പ ഗുണ്ഡ്യാഗോളിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും ഫാക്ടറി ഉടമകൾ പ്രഖ്യാപിച്ചു. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തല്ലെന്നും, തങ്ങൾ എല്ലാ അഗ്നി സുരക്ഷാ നടപടികളും പാലിച്ചിട്ടുണ്ടെന്നും ഫാക്ടറി ഉടമ അനീഷ് മൈത്രാനി പറഞ്ഞു. ഫാക്ടറിയിൽ 400-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടാകുമ്പോൾ 150 ഓളം പേരായിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | FIRE
SUMMARY: Worker burnt alive in fire at Belagavi factory, body parts found in lift
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ഇന്ന്.…
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…