ജലവിതരണ ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലത്ത് ഷെഡ് കെട്ടി; ബിസിനസുകാരനും കൂട്ടാളികള്‍ക്കുമെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡിന്റെ (ബി.ഡബ്ല്യു.എസ്.എസ്.ബി) പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മതില്‍ തകര്‍ത്ത് ഷെഡ് കെട്ടിയ ബിസിനസുകാരനും കൂട്ടാളികള്‍ക്കും എതിരെ പോലീസ് കേസെടുത്തു. ഭുവനേശ്വരി നഗര്‍ സ്വദേശിയും ബിസിനസുകാരനുമായ ആനന്ദ് (46), സുഹൃത്തുക്കളായ തേജേന്ദ്ര (37), സൂരജ് (32), കൃഷ്ണപ്പ (48), കുശാല്‍ (43) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബി.ഡബ്ല്യു.എസ്.എസ്.ബി. കോറമംഗല വാലി ഡിവിഷന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
20 വര്‍ഷം മുമ്പ് പമ്പ്ഹൗസ് നിര്‍മിക്കുന്നതിന് ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) ആണ് ബി.ഡബ്ല്യു.എസ്.എസ്.ബി.ക്ക് സ്ഥലം കൈമാറിയത്. എന്നാല്‍ ബോര്‍ഡിന്റെ പമ്പ്ഹൗസ് സ്ഥിതിചെയ്യുന്ന സ്ഥലം തങ്ങളുടെ കുടുംബ സ്വത്താണെന്നാണ് അവകാശപ്പെട്ട് അതിക്രമിച്ചുകയറിയാണ് ഇവര്‍ ഷെഡ്ഡ് നിര്‍മിച്ചത്. മതില്‍ തകര്‍ത്തതുള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതാണ് കണക്ക്. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറല്‍, നാശനഷ്ടമുണ്ടാക്കല്‍ തുടങ്ങിയവ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.