മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്കു നടത്തുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. കെപിസിസി നിശ്ചയിച്ച പേരിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് അന്തിമ അംഗീകാരം നല്‍കും. എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് പി.വി. അൻവർ രാജിവച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
കളമശ്ശേരിയിലെ ഹോട്ടലില്‍ നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ ഉറപ്പിച്ചത്. വി.ഡി സതീശൻ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന നേതാക്കള്‍ വി.എസ് ജോയിയുമായി ചർച്ച നടത്തി. പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് ജോയ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
ഷൗക്കത്ത് സ്ഥാനാർഥിയാവുമെന്ന് ഇന്നലെ രാത്രിയോടെ ഏകദേശം തീരുമാനമായിരുന്നു. എന്നാല്‍ ഷൗക്കത്തിനെതിരെ അൻവർ രംഗത്ത് വന്നതാണ് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയത്. എന്നാല്‍ അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്ന ഉറച്ച നിലപാടാണ് കെപിസിസി നേതൃത്വം സ്വീകരിച്ചത്. അതേസമയം നിലപാട് വിശദീകരിക്കാൻ പി.വി അൻവർ ഇന്ന് വൈകിട്ട് ആറിന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Aryadan Shoukat is the UDF candidate in Nilambur