ഫ്‌ലോറിഡ: പുതുചരിത്രമെഴുതി ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല. ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു ബഹിരാകാശ ദൗത്യം വിക്ഷേപിക്കപ്പെട്ടത്. 24 മണിക്കൂറിലെ സമയം ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താന്‍ എടുത്ത സമയം. കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ചിങ് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെയാണ് ബഹിരാകാശ പേടകമായ ഡ്രാഗണ്‍ വിക്ഷേപിച്ചത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം.
കൃത്യമായി പറഞ്ഞാല്‍, 28 മണിക്കൂറുകള്‍ ആണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താന്‍ യാത്ര ചെയ്തത്. കിഴക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ 424 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് ഇവര്‍ യാത്ര ചെയ്തത്. ഡോക്കിങ് ആയിരുന്നു ദൗത്യത്തിലെ ഏറ്റവും ആശങ്ക നിറഞ്ഞ സമയം. കൃത്യം 4.03 ആയപ്പോള്‍ സുരക്ഷിത ഡോക്കിങ് സാധ്യമായി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍. ഇതിന് മുമ്പ് ഒരു ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കാന്‍ ആയിട്ടില്ല.
SUMMARY: Historic moment; Shubhamshu Shukla and team reach the space station – watch live