Thursday, November 13, 2025
20.6 C
Bengaluru

അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് ഞാൻ; ആത്മഹത്യക്ക് പ്രേരകമാകുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കോടതിയില്‍ ദിവ്യ

കണ്ണൂർ: അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് താനെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ. എഡിഎം നവീൻ ബാബുവിനെ കുറിച്ച്‌ പറഞ്ഞത് തെറ്റാണെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് മിണ്ടിയില്ല. അത്ര വിശുദ്ധനെങ്കില്‍ ഇടപെടാമായിരുന്നുവെന്നും മുൻകൂർ ജാമ്യം പരിഗണിക്കുന്നതിനിടെ ദിവ്യ കോടതിയില്‍ വാദിച്ചു.

തന്നെ യോഗത്തിലേക്ക് ക്ഷണിച്ചത് കളക്ടറാണെന്നും അനൗദ്യോഗികമായി അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തില്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുകള്‍ പോലൂം ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കോടതിയില്‍ ദിവ്യയുടെ പ്രസംഗം വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു.

യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ കളക്ടര്‍ അനൗദ്യോഗികമായി ക്ഷണിച്ചു. യാത്രയയപ്പിലേക്ക് വരില്ലേയെന്ന് ചോദിച്ചു. ഇതിന് വരുമെന്ന് ഫോണില്‍ വിളിച്ച്‌ അറിയിക്കുകയും ചെയ്തു. തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡപ്യൂട്ടി കളക്ടറാണെന്നും സംസാരിച്ചത് അഴിമതിക്കെതിരേയായിരുന്നുന്നെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

എഡിഎം പ്രശ്‌നക്കാരനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. അഴിമതിക്കെതിരേ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. പമ്പിനായുള്ള സ്ഥലം സന്ദര്‍ശിക്കണമെന്ന് പറഞ്ഞു. കണ്ണൂരിലെ പോലെയാകരുത് ഇനിയെന്നു പറഞ്ഞു. അഴിമതി നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത്. കൂടുതല്‍ നന്നാകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. അതില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന വാക്കുകള്‍ ഏതാണെന്ന് ദിവ്യയുടെ അഭിഭാഷകര്‍ ചോദിച്ചു.

പ്രസംഗത്തില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന വാക്കുകള്‍ ഇല്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എഡിഎം പോകുന്ന ദിവസമാണ് എന്‍ഒസി കിട്ടിയ വിവരം ദിവ്യ അറിഞ്ഞതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അവര്‍ വാദിച്ചു.

ദിവ്യ അഴിമതിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ കിട്ടിയ പൊതുപ്രവര്‍ത്തകയാണെന്നും അഴിമതിക്കാര്‍ക്ക് എതിരേ ശക്തമായ നിലപാട് കൈക്കൊള്ളാറുള്ള സാധാരണക്കാര്‍ക്ക് വരെ സമീപിക്കാവുന്ന നേതാവാണ് പി.പി. ദിവ്യയെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവെച്ചു. അതില്‍ പലതും കെട്ടുകഥകളാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയത്.

ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരേ ജനങ്ങള്‍ പരാതി പറയാറുണ്ടായിരുന്നു. അഴിമതിക്കെതിരേ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണതയുണ്ട്. അഴിമതിക്കെതിരായ സന്ദേശം എന്ന നിലയിലാണ് പരസ്യപ്രതികരണം നടത്തിയത്. എഡിഎമ്മിനെതിരേ രണ്ടു പരാതികള്‍ കിട്ടി. ഭൂമി പ്രശ്‌നത്തില്‍ ഗംഗാധരന്‍ പരാതി നല്‍കി.

പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ? ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആയിരിക്കരുതെന്നതാണ് ജനങ്ങളുടെ ആവശ്യം. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും പ്രത്യേക അജണ്ഡയുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കുറ്റം ചുമത്താന്‍ രാഷ്ട്രീയ സ്മ്മര്‍ദ്ദം കാരണമാകരുതെന്നും ചോദ്യം ചെയ്യലിന്റെ സിസിടിവി തെളിവുകളുണ്ട്. പ്രശാന്തിന്റെ മൊഴിയെടുത്തിട്ടുണ്ടെന്നും ദിവ്യ മാധ്യമവേട്ടയുടെ ഇരയാണെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

TAGS : ADM NAVEEN BABU | PP DIVYA
SUMMARY : I am a strong anti-corruption person; Divya told the court that she did not say anything that would lead to suicide

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അരൂരിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. അ​രൂ​ർ...

ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലായി ആറുപേർക്കാണ് പുരസ്കാരം ലഭിക്കുക....

കായലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....

കുടുംബ കൗണ്‍സലിംഗ് നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം; മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍...

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി...

Topics

ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലായി ആറുപേർക്കാണ് പുരസ്കാരം ലഭിക്കുക....

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി...

കേന്ദ്ര സാഹിത്യ അക്കാദമി സെമിനാറും പുസ്‌തകമേളയും 14 മുതല്‍

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍...

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമം; ഹൊസക്കെരെഹള്ളി  ഫ്ലൈഓവർ ഉടൻ തുറക്കും

ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ...

സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക്; ഇന്നും നാളെയും കേരള, കര്‍ണാടക ആർടിസികള്‍ സ്പെഷൽ സർവീസ് നടത്തും

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക്...

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും 

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം...

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം...

Related News

Popular Categories

You cannot copy content of this page