ബെംഗളൂരു: തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദ്യാർഥിയായിരിക്കുമ്പോൾ എനിക്കുമൊരു പ്രണയമുണ്ടായിരുന്നു. വിവാഹം കഴിക്കാനുമാഗ്രഹിച്ചു. പക്ഷെ ജാതിയുടെ മതിൽക്കെട്ടുകൾ ആ പ്രണയത്തെ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മൈസൂരുവിൽ നടന്ന ഒരു മിശ്രവിവാഹ ചടങ്ങലായിരുന്നു സിദ്ധരാമയ്യ തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയം വിവാഹത്തിലേക്കെത്തണമെന്നാഗ്രഹിച്ചതോടെ ജാതിയുടെ പേര് പറഞ്ഞ് പെൺകുട്ടിയുടെ കുടുംബം തടസ്സം നിൽക്കുകയായിരുന്നു. പിന്നെ മറ്റൊരു വഴിയില്ലാതായി. ഇതോടെ സ്വന്തം ജാതിയിൽ നിന്നു തന്നെ വിവാഹം കഴിക്കേണ്ടി വന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മിശ്രവിവാഹം തിരഞ്ഞെടുക്കുന്നവർക്ക് എല്ലാവരും പിന്തുണ നൽകണം. ഇത്തരക്കാർക്ക് സംസ്ഥാന സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നും സിദ്ധരാമയ്യ ഉറപ്പ് നൽകി. ജാതീയതയുടെ വ്യത്യാസങ്ങൾ മാറ്റിയെടുക്കാൻ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുക, ജാതികൾക്കുള്ളിലെ സാമൂഹിക സാമ്പത്തിക ഉന്നമനം നടപ്പാക്കുക എന്നീ വഴികളാണുള്ളത്. സാമൂഹിക സാമ്പത്തിക ഉന്നമനം നടക്കാതെ സാമൂഹിക സമത്വം നടപ്പാവില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഞായറാഴ്ച ഇ മെയില്‍ വഴിയാണ് വിമാനത്താവള ഡയറക്ടർക്ക് ബോംബ് ഭീഷണി. സന്ദേശം…
തുമക്കൂരു: കർണാടകയിൽ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. ശങ്കരമൂർത്തി(50) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവരെ…
ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസ് നിരോധിച്ച സർക്കാർ നടപടിക്കെതിരെ റൈഡർമാർ നിരാഹാര സമരം നടത്തി. ബൈക്ക് ടാക്സി വെൽഫെയർ…
ന്യൂഡൽഹി: ട്രെയിൻ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയം നിലവിലെ 4 മണിക്കൂർ മുമ്പ് എന്നതിൽ നിന്ന് 8 മണിക്കൂർ മുമ്പാക്കാനുള്ള…
കോഴിക്കോട്: എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന പതിനെട്ടാമത്…
ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. 2028 വരെ- അഞ്ച് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി…