തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റാതെയുള്ള മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ഡ്രൈ ഡേ ഒഴിവാക്കിയില്ലെങ്കില്‍ പിടിച്ചുനില്ക്കാന് പറ്റില്ലെന്നും അത് തങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം.
ടൂറിസം മേഖലയിലെ മുന്നേറ്റം ഉള്‍പ്പെടെ കണക്കിലെടുത്ത് മുന്‍പ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചനകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.
മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. അതേസമയം ടൂറിസം മേഖലകളിലെ മീറ്റിംഗുകൾക്കും കോണ്‍ഫറന്‍സുകൾക്കും പ്രത്യേക ഇടങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കും. ഇതിനായി 15 ദിവസം മുന്‍പ് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഐടി കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതി ഉണ്ടാകും. ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കില്ല. വിവാദ വ്യവസ്ഥകൾ ഒഴിവാക്കിയാകും പുതിയ മദ്യനയം പ്രാബല്യത്തിൽ വരിക.
<BR>
TAGS : DRY DAY | KERALA
SUMMARY : The dry day on the first date remains unchanged; Exemption in tourism sectors