ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് പേർ അറസ്റ്റിൽ. ഉള്ളാൽ പടപ്പു സ്വദേശി മുഹമ്മദ് ഇഷാൻ (35), ടിസി റോഡിൽ താമസിക്കുന്ന സഫർ സാദിക്ക് (35) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഏജന്റുമാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മംഗളൂരുവിലെ പ്രമുഖ കോളേജുകളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
ഇവരിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ഗുളികകൾ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, ഒരു മൊബൈൽ ഫോൺ, ഒരു കാർ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 16,13,800 രൂപയാണ്.
അന്വേഷണത്തിൽ കുടക് കുശാൽ നഗർ പോലീസ് സ്റ്റേഷനിൽ സഫർ സാദിഖിനെതിരെ 9 കേസുകളുള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് കൊണാജെ പോലീസ് സ്‌റ്റേഷനിൽ മുഹമ്മദ് ഇഷാനെതിരെയും മുമ്പ് കേസെടുത്തിട്ടുണ്ട്.
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിലെ റാഗിഗുഡ…
ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ…
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന.…
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…
ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…
ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…