ടി-20 ലോകകപ്പിൽ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക്. ബംഗ്ലാദേശ് വീണ്ടും അട്ടിമറി ജയം നേടുമെന്ന് തോന്നിച്ച മല്‍സരത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫിക്കയുടെ വിജയം.
ടൂര്‍ണമെന്റിലെ കപ്പ് ഫേവറിറ്റുകളിലൊന്നായ ദക്ഷിണാഫ്രിക്ക ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയേയും രണ്ടാം മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സിനേയും തോല്‍പ്പിച്ചിരുന്നു. ഈ വിജയത്തോടെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്റായി.
ബൗളര്‍മാരെ തുണയ്ക്കുന്ന ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ 20 ഓവറില്‍ ആറിന് 113 എന്ന നിലയിലേക്ക് അവര്‍ ചുരുങ്ങി. ബംഗ്ലാദേശ് ഈ ലക്ഷ്യം അനായാസം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എതിരാളികളെ ചുരുട്ടിക്കെട്ടി.
20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി തൗഹീദ് ഹ്രിദോയ് (34 പന്തില്‍ 37) ആണ് കൂടുതല്‍ റണ്‍സെടുത്തത്. മുഹമ്മദുല്ല 20 റണ്‍സ് നേടി.
TAGS: SPORTS| WORLDCUP
SUMMARY: South africe won for third time in worldcup
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…