ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ കടപുഴകി വീണത് 200 ൽ പരം മരങ്ങൾ. ബെംഗളൂരു നഗരത്തിന്റെ പല സ്ഥലങ്ങളിലും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഉണ്ടായിരുന്നു. ഇവയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കടപുഴകി വീണത്.
എന്നാൽ കടപുഴകി വീണ മരങ്ങളുടെ തടിയും മരക്കൊമ്പുകളും റോഡിന് സമീപം കൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലും റോഡരികിലും നടപ്പാതയിലും വീണ മരങ്ങളും കൊമ്പുകളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തടികൾ ടെൻഡറുകൾ എടുത്ത് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബിബിഎംപി ഈസ്റ്റ് സോൺ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തിമ്മപ്പ പറഞ്ഞു.
എന്നാൽ പലയിടത്തുമുള്ളത് പാഴ്മരങ്ങളാണ്. അതുകൊണ്ടുതന്നെ അവയുടെ തടി ഉപയോഗയോഗ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്. ഗുൽമോഹർ, സ്പത്തോഡിയ, പെൽറ്റോഫോറം വിഭാഗത്തിൽപ്പെട്ട മരങ്ങളാണ് കടപുഴകി വീണതിൽ കൂടുതലും. മരങ്ങൾ നീക്കം ചെയ്യാനായി ബിബിഎംപിയുടെ 28 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…