ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ കടപുഴകി വീണത് 200 ൽ പരം മരങ്ങൾ. ബെംഗളൂരു നഗരത്തിന്റെ പല സ്ഥലങ്ങളിലും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഉണ്ടായിരുന്നു. ഇവയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കടപുഴകി വീണത്.
എന്നാൽ കടപുഴകി വീണ മരങ്ങളുടെ തടിയും മരക്കൊമ്പുകളും റോഡിന് സമീപം കൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലും റോഡരികിലും നടപ്പാതയിലും വീണ മരങ്ങളും കൊമ്പുകളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തടികൾ ടെൻഡറുകൾ എടുത്ത് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബിബിഎംപി ഈസ്റ്റ് സോൺ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തിമ്മപ്പ പറഞ്ഞു.
എന്നാൽ പലയിടത്തുമുള്ളത് പാഴ്മരങ്ങളാണ്. അതുകൊണ്ടുതന്നെ അവയുടെ തടി ഉപയോഗയോഗ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്. ഗുൽമോഹർ, സ്പത്തോഡിയ, പെൽറ്റോഫോറം വിഭാഗത്തിൽപ്പെട്ട മരങ്ങളാണ് കടപുഴകി വീണതിൽ കൂടുതലും. മരങ്ങൾ നീക്കം ചെയ്യാനായി ബിബിഎംപിയുടെ 28 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി. 17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.…
ബെംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് തെളിവ് ഹാജരാക്കാൻ അഭ്യർഥിച്ച്…
ബെംഗളൂരു: സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം കോളജ് വിദ്യാർഥികൾ. രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി…
ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 5…
ബെംഗളൂരു: സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ. മലനാട്, തീരദേശ,വടക്കന്‍ ജില്ലകളിലാണ് മഴ കനത്ത നാശമുണ്ടാക്കിയാത്. ഒട്ടേറെ വീടുകളും പാലങ്ങളും റോഡുകളും…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധജില്ലകളിലും താലൂക്കുകളിലും വെള്ളിയാഴ്ച(ജൂൺ 27) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം,…