ബെംഗളൂരു: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസൻ എംപി പ്രജ്വല് രേവണ്ണയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പോസ്റ്റർ പതിപ്പിച്ച രാജ്യ ജനതാ പാർട്ടി (ആര്‍.ജെ.പി.) നേതാവ് കസ്റ്റഡിയിൽ. എൻ. നാഗേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രജ്വൽ രേവണ്ണയുടെ ലൊക്കേഷനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ശിവാനന്ദ സർക്കിൾ, റെയിൽവേ പാരലൽ റോഡ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പോലീസ് ഉടൻ ഇടപെട്ട് പോസ്റ്ററുകൾ നീക്കം ചെയ്തു.
കേസിൽ ഔദ്യോഗികമായി ഇതുവരെ പ്രതിഫലം പ്രഖ്യാപിച്ചിട്ടില്ല. മുൻകൂർ അനുമതിയില്ലാതെ പാർട്ടിക്കൊ മറ്റ് വ്യക്തികൾക്കോ ഇത്തരം കേസുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രജ്വൽ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിജീവിതയെ തട്ടികൊണ്ടുപോയ പരാതിയിൽ പ്രജ്വലിന്റെ പിതാവ് എച്ച്. ഡി. രേവണ്ണയെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു. നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…