Categories: ASSOCIATION NEWS

പ്രവാസമില്ലെങ്കിൽ സാഹിത്യമില്ല: കവി വീരാൻകുട്ടി

ബെംഗളൂരു: എല്ലാ മനുഷ്യരും ഏഴുത്തുകാരും ഒരര്‍ത്ഥത്തില്‍ പ്രവാസ സാഹിത്യകാരാണെന്നും പ്രവാസമില്ലെങ്കില്‍ സാഹിത്യമില്ലെന്നും കവി വീരാന്‍കുട്ടി. ബാംഗ്ലൂര്‍ റൈറ്റേഴ്സ് ആന്റ് ആര്‍ട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച സാംസ്‌കാരിക സംവാദത്തില്‍ കവിത- വാക്കും വിതാനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മണ്ണിലിരിക്കുമ്പോള്‍ ആ മണ്ണിലുള്ളതൊന്നും നമ്മുക്ക് സാഹിത്യ വസ്തുക്കളല്ല. പുറത്ത് കടക്കുമ്പോഴാണ് നമ്മള്‍ക്ക് അതൊക്കെ ഭാവനാത്മകമായ മൂല്യവസ്തുക്കളായി മാറുന്നത്. അവയെ ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യമായ മാധ്യമം കവിതയാണെന്നും അദ്ദേഹം പറഞ്ഞു. അവനവനെ ഭാഷയിലൂടെ മോചിപ്പിക്കുക എന്നതാണ് കവിതയുടെ ധര്‍മ്മം. ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഏതു മനുഷ്യനും കവിത കൈയ്യിലെടുക്കാതെ പറ്റില്ല. കവിതയിലൂടെയല്ലാതെ മറികടക്കാനാവാത്ത സന്ദര്‍ഭങ്ങളുടെ ആകെ തുകയാണ് ജീവിതം എന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്. വീരാന്‍കുട്ടി പറഞ്ഞു.

റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് ടി. എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പതിനെട്ടോളം കവികള്‍ പങ്കെടുത്ത ‘കവിതായനം’ കവിയരങ്ങ് നടന്നു. ടിപി വിനോദ്, ബിന്ദു സജീവ്, രമ പ്രസന്ന പിഷാരടി, വിന്നീ ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍ നമ്പീശന്‍, കൃഷ്ണന്‍ നമ്പ്യാര്‍, സതീഷ് തോട്ടശ്ശേരി, ഇഖ്ബാല്‍ ചേന്നര, ടി. ഒ. രാഹുല്‍, സിന കെ എസ്, സിന്ധു ഗാഥ, അന്‍വര്‍ മുത്തില്ലത്ത്, അഖില്‍ ജോസ്, സുരേന്ദ്രന്‍ വെണ്‍മണി, കൃഷ്ണമ്മ, ആര്‍ വി ആചാരി, ഗീത പി, മുഹമ്മദ് ബാവലി എന്നിവവര്‍ കവിതകള്‍ അവതരിപ്പിച്ചു. ബി എസ് ഉണ്ണികൃഷ്ണന്‍, സുദേവന്‍ പുത്തന്‍ചിറ, ഡെന്നീസ് പോള്‍, രഞ്ജിത്ത്, ടി എം ശ്രീധരന്‍ എന്നിവര്‍ കവിതകള്‍ അവലോകനം ചെയ്തു സംസാരിച്ചു. വീരാന്‍കുട്ടി കവിതകള്‍ വിലയിരുത്തി.

ചടങ്ങില്‍ എഴുത്തുകാരായ സതീഷ് തോട്ടശ്ശേരി, മുഹമ്മദ് കുനിങ്ങാട്, രമ പ്രസന്ന പിഷാരടി, സി എച്ച് പദ്മനാഭന്‍ എന്നിവരുടെ പുസ്തകങ്ങള്‍ വീരാന്‍കുട്ടി പ്രകാശനം ചെയ്തു. രമ പ്രസന്ന പിഷാരടി, വിഷ്ണുമംഗലം കുമാർ, ശാന്തകുമാർ എലപ്പുളി, തങ്കച്ചൻ പന്തളം എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

തുടര്‍ന്ന് നടന്ന കാവ്യമാലികയില്‍ കുമാരനാശാൻ, ഒഎൻവി, വയലാർ, ചങ്ങമ്പുഴ, മുരുകൻ കാട്ടാക്കട എന്നിവരുടെ കവിതകള്‍ ആലപിച്ചു. കവിതായനം, കാവ്യമാലിക എന്നിവയുടെ ഏകോപനം കെ.ആര്‍ കിഷോര്‍ നിര്‍വഹിച്ചു. ഗീത, അനിൽ മിത്രാനന്ദപുരം, തങ്കച്ചന്‍ പന്തളം, മുഹമ്മദ് കുനിങ്ങാട്, അര്‍ച്ചന സുനില്‍, ശാന്തകുമാര്‍ എലപ്പുളി എന്നിവര്‍  സംസാരിച്ചു.

 

ചിത്രങ്ങള്‍

 

<br>
TAGS : ART AND CULTURE,

Savre Digital

Recent Posts

ബഷീർ- മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭ: കെ. ഇ. എൻ

ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും…

10 minutes ago

കുന്ദലഹള്ളി കേരളസമാജം കാവ്യസന്ധ്യ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള 'കാവ്യസന്ധ്യ' പരിപാടിയും സമാജം ഓഫീസില്‍ നടന്നു.…

15 minutes ago

സമന്വയ തിരുവാതിരദിനം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ദിനം ആഘോഷിച്ചു..…

16 minutes ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…

15 hours ago

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

17 hours ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

17 hours ago