Monday, November 10, 2025
19.2 C
Bengaluru

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; തുമകുരുവിനെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി തുമകുരു വിലെ സിറ യെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ. രണ്ടാം വിമാനത്താവളത്തിനുള്ള ചർച്ചകളിൽ ആദ്യം മുഴങ്ങിക്കേട്ട പേരുകളിലൊന്നായിരുന്നു സിറ. താലൂക്കിലെ സീബി ക്ഷേത്രത്തിന് സമീപം 4,000-5,000 ഏക്കർ ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ സിറ വേണ്ടെന്ന് വെക്കുകയായിരുന്നു.

സിറയെ ബെംഗളൂരുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സ്ഥലമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 42 എംഎൽഎമാർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും സിറ എംഎൽഎയുമായ ടി.ബി. ജയചന്ദ്രയുടെ നേതൃത്വത്തിലാണ് നടപടി. 2050 ആകുമ്പോഴേക്കും ബെംഗളൂരുവിലെ ജനസംഖ്യ മൂന്ന് കോടി കവിയുമെന്നും നഗരം സിറ വരെ വ്യാപിക്കുമെന്നും അതിനാൽ ഇവിടം രണ്ടാമത്തെ വിമാനത്താവളത്തിന് അനുയോജ്യമാണിതെന്നും ജയചന്ദ്ര വിശദമാക്കി. കൂടാതെ, എച്ച്എഎല്ലിന്റെ ഹെലികോപ്റ്റർ ഫാക്ടറിക്കും ചിത്രദുർഗയിലെ ചല്ലക്കെരെയിലുള്ള ഡിആർഡിഒ സൗകര്യത്തിനും സമീപമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളം ആരംഭിക്കുന്നതിന് നിയന്ത്രണമുണ്ട്. 150 കിലോമീറ്റർ ചുറ്റളവ് സിറയിൽ തന്നെ അവസാനിക്കുന്നുവെന്നും, ഇവിടെ ആറായിരത്തോളം ഏക്കർ ഭൂമി ലഭ്യമാണെന്നും എംഎൽഎ പറഞ്ഞു. വ്യവസായ മന്ത്രി എം. ബി. പാട്ടീൽ ഈ നിർദേശം നിരസിച്ചിട്ടുണ്ട്. തുമകുരു-സിറ-ചിത്രദുർഗ മേഖലയ്ക്കായി മറ്റൊരു വിമാനത്താവളം സർക്കാർ വിഭാവനം ചെയ്യുന്നുണ്ടെന്നു എംബി പാട്ടീൽ വ്യക്തമാക്കി.

TAGS: BENGALURU | AIRPORT
SUMMARY: Rift as 42 MLAs want Sira to house second Bengaluru airport

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി...

ഡല്‍ഹിയെ നടുക്കി ഉഗ്രസ്‌ഫോടനം; 13 മരണം സ്ഥിരീകരിച്ചു, ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍,കിലോ മീറ്ററോളം ദൂരത്തേക്ക് സഫോടന ശബ്ദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ...

ഗാന സായാഹ്നം സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ...

ഡല്‍ഹി സ്‌ഫോടനം; ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട ​മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍...

Topics

മസ്തിഷ്കാഘാതം; മലയാളി മധ്യവയസ്ക ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ...

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍...

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

Related News

Popular Categories

You cannot copy content of this page