Categories: TOP NEWS

ബെംഗളൂരു – മൈസൂരു ഉൾപ്പെടെയുള്ള മൂന്ന് ദേശീയപാതകളിലെ ടോൾ നിരക്ക് പരിഷ്കരിച്ചു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു, ബെംഗളൂരു-ഹൈദരാബാദ്, തുമകുരു – ഹൊന്നാവാര ദേശീയ പാതകളിലും,  സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൻ്റെ (എസ്ടിആർആർ) ഹോസ്‌കോട്ട്-ദേവനഹള്ളി സെക്ഷനിലും ടോൾ നിരക്ക് വീണ്ടും പരിഷ്കരിച്ച് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). 3 മുതൽ -25 ശതമാനം വരെയാണ് വർധന. ഏപ്രിൽ 1 മുതൽ വർധന പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവക്കുകയായിരുന്നുവെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. പുതിയ നിരക്കുകൾ 2025 മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.

2024 ഏപ്രിൽ 1 മുതൽ ടോൾ പരിഷ്‌കരണം പ്രാബല്യത്തിൽ വരുമെന്ന് എൻഎച്ച്എഐയുടെ ബെംഗളൂരു റീജിയണൽ ഓഫീസർ വിലാസ് പി. ബ്രഹ്മങ്കർ പറഞ്ഞു. ബെംഗളൂരു-മൈസൂരു ഹൈവേയുടെ ടോൾ ചാർജുകൾ മൂന്ന് ശതമാനമാണ് വർധിപ്പിച്ചത്. എസ്ടിആർആറിൽ 14 ശതമാനം വർധന വരുത്തി. കഴിഞ്ഞ വർഷം നവംബർ 17 മുതലാണ് എസ്ടിആർആറിന്റെ ദൊഡ്ഡബല്ലാപുർ – ഹോസ്‌കോട്ട് സെക്ഷനിൽ ടോൾ ഈടാക്കാൻ ആരംഭിച്ചത്.

ഇതേ പാതയിലെ ഡോബ്‌സ്‌പേട്ട്-ദൊഡ്ഡബല്ലാപുർ സെക്ഷനിൽ (42 കി.മീ.) ടോൾ പിരിവ് ജൂൺ 15ന് ശേഷം ആരംഭിക്കുമെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ കെ.ബി.ജയകുമാർ പറഞ്ഞു.ഹുലിക്കുണ്ടെ ടോൾ പ്ലാസയിൽ വച്ചാണ് നിരക്ക് ഈടാക്കുക.

ബെംഗളൂരു-മൈസൂരു ഹൈവേ ഉപയോഗിക്കുന്ന കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവ ഇനി 330 രൂപ വൺവേ ടോൾ ആയി നൽകണം. ബെംഗളൂരു-നിദാഘട്ട സെക്ഷനിൽ 170 രൂപയും നിദാഘട്ടയ്ക്കും മൈസൂരുവിനും ഇടയിൽ 160 രൂപയുമാണ് നിരക്ക്.  കനിമിനികെ (ബെംഗളൂരു അർബൻ), ശേഷഗിരിഹള്ളി (രാമനഗര), ഗണംഗുരു (മാണ്ഡ്യ) എന്നിവിടങ്ങളിൽ ടോൾ ശേഖരിക്കും.

ദൊഡ്ഡബല്ലാപുർ ബൈപാസിനും ഹൊസ്‌കോട്ടിനും ഇടയിലുള്ള കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് ടോൾ ചാർജുകൾ 80 രൂപയും (ഒറ്റ യാത്ര), 120 രൂപയും (നടക്ക യാത്ര)  2,720 രൂപയും (ഒരു മാസത്തിൽ 50 യാത്രകൾ) ആയിരിക്കും.

ലൈറ്റ് കോമേഴ്‌ഷ്യൽ വാഹനങ്ങൾ, മിനി ബസുകൾ എന്നിവയ്ക്ക് യഥാക്രമം 135 രൂപ (ഒറ്റ യാത്ര), 200 രൂപ (മടക്ക യാത്ര), 4,395 രൂപ (50 യാത്രകൾ) എന്നിവയായിരിക്കും നിരക്ക്.  ട്രക്കുകളും ബസുകളും (രണ്ട് ആക്‌സിലുകൾ) യഥാക്രമം 360 രൂപ, (ഒറ്റ യാത്ര), 415 രൂപ (മടക്ക യാത്ര), 9,205 രൂപ (50 യാത്രകൾ) എന്നിങ്ങനെ നൽകണം. ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ നിന്നുള്ള വാണിജ്യേതര വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭിക്കും.   ദേവനഹള്ളിക്കടുത്തുള്ള നല്ലൂരിൽ  ടോൾ പിരിവ് നടത്തും.

ബെംഗളൂരു – ഹൈദരാബാദ് ഹൈവേയുടെ 71.45-കിലോമീറ്റർ ഭാഗം ഉപയോഗിക്കുന്നതിന് കാറുകൾ/ജീപ്പുകൾ/വാനുകൾ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ 115 രൂപയും (ഒറ്റ യാത്ര) 185 രൂപയും (മടക്ക യാത്ര) നൽകണം. ബാഗേപള്ളിയിൽ ടോൾ പിരിക്കും. തുമകൂരുവിനെ ശിവമോഗ വഴി ഹൊന്നാവാരയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 206-ലെ രജതാദ്രിപുര ടോൾ പ്ലാസയിൽ കാറുകൾ/ജീപ്പുകൾ/വാൻ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ 60 രൂപയും (ഒറ്റ യാത്ര) 90 രൂപയും (മടക്ക യാത്ര) ടോൾ നൽകണം.

TAGS:BENGALURU UPDATES, KARNATAKA
KEYWORDS: Toll charges increased in highways imcluding bengaluru mysuru

Savre Digital

Recent Posts

കാല്‍വഴുതി കയത്തില്‍ വീണു; കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…

36 minutes ago

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ല

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…

42 minutes ago

ഡല്‍ഹി സ്ഫോടനം; സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുപങ്കുവച്ച 15പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…

50 minutes ago

കലബുറഗിയിലെ ചിറ്റാപൂരിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി

ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർ‌എസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…

2 hours ago

കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി എം വിനു കോൺഗ്രസ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…

2 hours ago

ഡൽഹി സ്ഫോടനം; 10 പേര്‍ എൻഐഎ കസ്റ്റഡിയില്‍

ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…

3 hours ago