ഹത്രാസ്: യു പിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്. തിക്കിലും തിരക്കിലും പെട്ട് 150ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മിക്കവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അറുപതോളം പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരുക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ഹത്രാസ് ജില്ലാ കളക്ടര്‍ അഭിഷേക് കുമാര്‍ പറഞ്ഞു.
സിക്കന്തറ റാവോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന സത്‌സംഗ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് ദുരന്തത്തിനിരയായത്. സകർ ഹരിബാബ എന്ന ആത്മീയ നേതാവിന്റെ കേന്ദ്രത്തിലാണ് സത്‌സംഗം നടന്നത്. നൂറുകണക്കിന് പേരാണ് സത്‌സംഗത്തിൽ പങ്കെടുത്തത്. വലിയ പന്തൽ കെട്ടിയയിടത്തായിരുന്നു പരിപാടി നടന്നത്. കനത്ത ചൂടിനിടെ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്. ആദ്യം പുറത്താകാനുള്ള ഓട്ടത്തിനിടയിൽ തിക്കും തിരക്കും ഉണ്ടായി. ആളുകൾ പരസ്പരം വീണു. ഭൂരിഭാഗം ആളുകളും ചതഞ്ഞരഞ്ഞാണ് മരിച്ചത്.
മരിച്ചവരെ ഫുൽറായിയിൽ നിന്ന് ഹത്രസിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് (സിഎച്ച്സി) കൊണ്ടുവന്നു. ടെമ്പോകളിലും ബസുകളിലുമാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്ക് പുറത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എക്‌സ് പോസ്റ്റിൽ അറിയിച്ചു. സംസ്ഥാന മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയും സന്ദീപ് സിംഗും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
<BR>
TAGS : UTTAR PRADESH | STAMPEDE
SUMMARY : Mass tragedy during religious ceremony in UP; More than 100 people died in the stampede
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…