ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 2 വർഷത്തിനിടെ മുഴുവൻ വിദ്യാർഥികളുടെയും ആധാർ വിവരങ്ങൾ ലിങ്ക് ചെയ്യണമെന്ന് വകുപ്പ് നിർദേശം നൽകിയിരുന്നു. പല തവണ ഇതിനുള്ള സമയപരിധി പുതുക്കി നൽകിയിട്ടും ലക്ഷക്കണക്കിനു പേരുടെ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് 1 മുതൽ 10 വരെ ക്ലാസുകളിൽ 1.04 കോടി വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ 87 ലക്ഷം പേർമാത്രമാണ് ആധാർ ലിങ്ക് ചെയ്തത്.
വിദ്യാർഥികൾക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ സ്കൂൾ അധികൃതർ വ്യാജ പേരിൽ അഡ്മിഷനുകൾ എടുത്തതായാണ് നിഗമനം. അവസാന നടപടിയായി ജൂലൈ 30നകം ആധാർ ലിങ്ക് ചെയ്യണമെന്ന കർശന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. ഇതു കഴിയുന്നതോടെ വിശദ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
SUMMARY: Susupicion of 17 lakh fake students in Karnataka schools
ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന…
ബെംഗളൂരു: കേരളസര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗത്വമെടുക്കുന്നതിന് മുന്നോടിയായി നോർക്ക…
ഭോപ്പാൽ: മധ്യപ്രദേശ് സംസ്ഥാനത്തെ ഖണ്ഡ്‌വ ജില്ലയിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു.…
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരണവുമായി രംഗത്ത്. താൻ നിരപരാധിയാണെന്നും, മാധ്യമങ്ങളില്‍ നിന്ന് സ്വകാര്യത ലഭിക്കണമെന്നും…
ന്യൂഡൽഹി: ഇന്ത്യൻ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 71 ഒഴിവുകളിലേക്കാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചീഫ്…