ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 2 വർഷത്തിനിടെ മുഴുവൻ വിദ്യാർഥികളുടെയും ആധാർ വിവരങ്ങൾ ലിങ്ക് ചെയ്യണമെന്ന് വകുപ്പ് നിർദേശം നൽകിയിരുന്നു. പല തവണ ഇതിനുള്ള സമയപരിധി പുതുക്കി നൽകിയിട്ടും ലക്ഷക്കണക്കിനു പേരുടെ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് 1 മുതൽ 10 വരെ ക്ലാസുകളിൽ 1.04 കോടി വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ 87 ലക്ഷം പേർമാത്രമാണ് ആധാർ ലിങ്ക് ചെയ്തത്.
വിദ്യാർഥികൾക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ സ്കൂൾ അധികൃതർ വ്യാജ പേരിൽ അഡ്മിഷനുകൾ എടുത്തതായാണ് നിഗമനം. അവസാന നടപടിയായി ജൂലൈ 30നകം ആധാർ ലിങ്ക് ചെയ്യണമെന്ന കർശന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. ഇതു കഴിയുന്നതോടെ വിശദ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
SUMMARY: Susupicion of 17 lakh fake students in Karnataka schools
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…