ബെംഗളൂരുവിൽ നിന്നു തിരിച്ചു വന്ന യുവാക്കളോട് വീട്ടിൽ തങ്ങാൻ പറഞ്ഞ അങ്കണവാടി വർക്കർക്ക് മർദ്ദനം
ദാവണ്‍ഗരെ: ബെംഗളൂരുവിൽ നിന്നു തിരിച്ചു വന്ന എട്ടോളം യുവാക്കളോടു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവരവരുടെ വീട്ടിൽ തങ്ങാൻ ഉപദേശിച്ച അങ്കണവാടി വർക്കര്‍ക്ക് മര്‍ദ്ദനമേറ്റു. ഹൊന്നള്ളി നൈമതിയില്‍ അങ്കണവാടി വർക്കറായ ശശികല ഭായിക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെംഗളൂരിവിലെ വൈറസ് ബാധിത മേഖലയിൽ നിന്നു വന്നതിനാലാണ് ശശികല ഭായി ആരോഗ്യ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി യുവാക്കളോട് വീട്ടിൽ തന്നെ കഴിയേണ്ടതിന്റെ ആവശ്യകതയെ പറ്റി പറഞ്ഞത്. എന്നാല്‍ അത് ഉള്‍കൊള്ളാന്‍ കഴിയാതെ പ്രകോപിതരായ യുവാക്കൾ ശശികലയെ ആക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്നു ഹൊന്നള്ളി ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ചികിത്സയുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുമെന്നും ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ശശികല ഭായിയെ സന്ദർശിച്ച ശേഷം എംഎൽഎ രേണുകാചാര്യ പറഞ്ഞു. സവലിംഗ പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Hot News
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.