കർണാടകയിൽ ഒരു കോവിഡ് മരണം കൂടി, ഇതോടെ മരണസംഖ്യ 13 ആയി
ബെംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന മണിപ്പൂര്‍ സ്വദേശിയായ 66 കാരന്‍ മരണപ്പെട്ടതോടെ സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 13 ആയി. മണിപ്പൂരിൽ നിന്നും മാർച്ച് 12ന് ബെംഗളൂരുവിൽ എത്തിയ ഇയാൾ ശ്വാസതടസ്സത്തെ തുടർന്ന് ബെംഗളൂരുവിൽ ചികിത്സ തേടുകയായിരുന്നു.പിന്നീട് കോവിഡ് പരിശോധന പൊസിറ്റീവായ തോടെയാണ് വിക്റ്റോറിയ ആശുപത്രിയിലേക്ക് മാറ്റുന്നത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ഇയാളുടെ ജീവൻ നിലനിർത്തിയിരുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാള്‍ വ്യാഴാഴ്ച പുലർച്ചയോടെ മരണപെട്ടു.
ഇന്നലെ 12 മണിക്കൂറിന്റെ ഇടവേളയിൽ 36 പുതിയ രോഗികൾ ഉണ്ടായി എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. കർണാടകയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 315 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 13 മരണവും 82 ഡിസ്ചാർജുമുൾപ്പെടുന്നു.
ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. അഞ്ച് പേർ ഡൽഹിയിലേക്ക് യാത്ര ചെയ്തവരാണ്. മൂന്നു പേർ നഞ്ജൻഗോഡിലെ ഫാർമ കമ്പനിയുമായി ബന്ധമുള്ളവരാണ്. അഞ്ചു പേർ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളാണ്. ഇതിൽ ഒന്നര വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ബെലഗാവിയിൽ നിന്നാണ്, 17 എണ്ണം. ബീജാപൂർ 7, ബെംഗളൂരു അർബൻ 5, മൈസൂരു 3, കൽബുർഗി 1, ഗഡഗ് 1 എന്നിങ്ങനെയാണ് മറ്റു കോവിഡ് കണക്കുകള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.