അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ കർണാടക സ്വദേശികൾ തിരികെ എത്തി തുടങ്ങി
ബെംഗളുരു: ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കർണാടക സ്വദേശികൾ സംസ്ഥാനത്തേക്ക് തിരികെ എത്തി തുടങ്ങി. ഗോവ, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 45 ദിവസമായി കൂടുങ്ങി കിടക്കുന്നവരെയാണ് ആദ്യഘട്ടത്തിൽ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നത്. ഇതിൽ കൂടുതൽ പേരും കുടിയേറ്റ തൊഴിലാളികളാണ്. ഇവരെ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതിൻ്റെ ഭാഗമായി കർണാടക- മഹാരാഷ്ട്രാ അതിർത്തിയിൽ വിപുലമായ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൻ്റെ മാർഗ്ഗ നിർദ്ദേശ പ്രകാരമുള്ള നടപടികൾക്കു ശേഷമായിരിക്കും ഇവരെ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുക.
സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പ് പ്രാഥമിക ആരോഗ്യ പരിശോധനയും രേഖകളുടെ സൂക്ഷ്മ പരിശോധനയും നടത്തും. സംസ്ഥാനത്ത് എത്തുന്നവരെല്ലാം കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തും. തിരിച്ചെത്തുന്നവരെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ച് ആവശ്യമെങ്കിൽ സർക്കാർ ക്വാറൻ്റയിനിൽ കേന്ദ്രങ്ങളിലേക്ക് അയക്കും.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി ആയിരക്കണക്കിന് തൊഴിലാളികളും വിദ്യാർത്ഥികളുമാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ സംസ്ഥാനത്ത് തിരിച്ചെത്തിക്കാനുള്ള നടപടികളാണ് സർക്കാർ ആരംഭിച്ചിരിക്കുന്നത്. ഗോവയിൽ നിന്നും 20000 ഓളം കന്നഡിഗർ തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.