ആവശ്യങ്ങള്‍ അംഗീകരിച്ചില്ല; ജോലി ബഹിഷ്‌കരണത്തിനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍
ബെംഗളൂരു: കര്‍ണാടകയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആശാ വര്‍ക്കര്‍മാര്‍ സമരത്തിലേക്ക്. സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ ജൂലൈ 10 മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുകയാണ് ആശാ വര്‍ക്കര്‍മാരുടെ സംഘടനയായ കര്‍ണാടക രാജ്യ സംയുക്ത ആശാ കാര്യ കര്‍ത്തെയാരാ സംഘ. ശമ്പളവര്‍ധന, ശമ്പളം ലഭിക്കുന്നതില്‍ നേരിടുന്ന സാങ്കേതികമായ തടസ്സങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിപിഇ കിറ്റ് ലഭ്യമാക്കുക എന്നിങ്ങനെയുള്ള അടിയന്തിര ആവശ്യങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായില്ല. പ്രതിമാസ ശമ്പളം 12000 രൂപയായി ഉയര്‍ത്തണമെന്നുള്ള ആവശ്യവും ഉന്നയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 30 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചിരുന്നു. എങ്കിലും യാതൊരു വിധ ചര്‍ച്ചയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.