കനത്ത മഴയുള്ള ദിവസങ്ങളില്‍ മംഗളുരുവില്‍ വിമാനമിറക്കാന്‍ അനുമതി നല്‍കില്ല
ബെംഗളൂരു : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ കനത്ത മഴയുള്ള സാഹചര്യങ്ങളില്‍ ഒരു വിമാനവും ലാന്റ് ചെയ്യാനുള്ള അനുമതി നല്‍കില്ലെന്ന് വിമാനത്താവള ഡയറക്ടര്‍ വിവി റാവു പറഞ്ഞു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉള്ളതുപോലെ ടേബിള്‍ ടോപ്പ് റണ്‍വേയാണ് മംഗളൂരുവില്‍ ഉള്ളത്. അതു കൊണ്ട് തന്നെ കനത്ത മഴയിലും ശക്തമായ കാറ്റിലും വിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യാനുള്ള അനുമതി നല്‍കാനാവില്ല. റാവു വ്യക്തമാക്കി. കനത്ത മഴയിലും കാറ്റിലും ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ ലാന്റിംഗ് അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടെന്നും റാവു വ്യക്തമാക്കി. കനത്ത മഴയില്‍ റണ്‍വേ വ്യക്തമായി കാണാനാവില്ല. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നുമെത്തിയ വിമാനത്തിന് മംഗളൂരു വിമാനത്താവളത്തില്‍ കനത്ത മഴയുണ്ടായതിനാല്‍ വിമാനം ഇറങ്ങുന്നതിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് വിമാനം ബെംളുരുവിലേക്ക് തിരിക്കുകയായിരുന്നു.
2010 മെയ് 22 ന് മംഗളൂരു ബജ്‌പെപെ വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തില്‍ 158 പേരാണ് മരിച്ചത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 160 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ശേഷം കനത്ത മഴയിലും കാറ്റിലും വിമാനം ഇറങ്ങാന്‍ അനുമതി നല്‍കാറില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.