പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വില്‍പനക്കായി സൂക്ഷിച്ച 114 ബോട്ടില്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍
ബെംഗളൂരു : പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വില്‍പ്പന നടത്താന്‍ വീട്ടില്‍ സൂക്ഷിച്ച 114 കുപ്പി വിദേശ മദ്യവുമായി 62 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗര്‍ കോര്‍ഡ് റോഡ് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ മണിയെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ അനധികൃതമായി മദ്യം സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് രാജാജി നഗറിലെ ഇയാളുടെ വീട്ടില്‍ മഗഡി റോഡ് പോലീസും ബസവേശ്വര നഗര്‍ പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്.
മേക്രി സര്‍ക്കിളിലെ വ്യോമസേന കാന്റീനില്‍ നിന്നും വാറന്റ് ഓഫീസറുടെ സഹായത്തോടെ മദ്യം വാങ്ങിയെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇതു തെളിയിക്കുന്ന ബില്ലുകള്‍ ഇയാള്‍ക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. കുറഞ്ഞ വിലക്ക് മദ്യം വാങ്ങി വലിയ വിലക്ക് വില്‍ക്കുകയായിരുന്നു മണിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
എക്‌സൈസ് നിയമപ്രകാരം ഒരാള്‍ക്ക് നാല് ലിറ്ററില്‍ താഴെ മദ്യമാണ് കൈവശം വെക്കാനുള്ള അനുമതി. പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകുന്നതോടെ ആവശ്യക്കാര്‍ക്ക് ഉയര്‍ന്ന വിലക്ക് വില്‍ക്കാമെന്നായിരുന്നു ഇയാളുടെ ഉദ്ദേശ്യം. 114 കുപ്പികളിലായി 85 ലിറ്റല്‍ മദ്യമാണ് പോലീസ് കണ്ടെടുത്തത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കെ ഇയാള്‍ക്ക് എങ്ങനെ ഇത്ര ലിറ്റര്‍ മദ്യം ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.