മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നുള്ള സൂചന നല്‍കി ബി എസ്.യെദിയൂരപ്പ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിന്റെ സൂചനകള്‍ നല്‍കി ബി.എസ്. യെദിയൂരപ്പ. സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ രണ്ടാം വര്‍ഷം പിന്നിടുന്ന ജൂലൈ 26 ന് തന്റെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് യെദിയൂരപ്പ പറഞ്ഞു. നേതൃമാറ്റവുമായി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം 25 ന് ഉണ്ടാകുമെന്നും താന്‍ അതനുസരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. 75 വയസ് കഴിഞ്ഞ ആര്‍ക്കും പാര്‍ട്ടി പദവികള്‍ നല്‍കാറില്ല. തനിക്ക് 79 വയസായിട്ടും മുഖ്യമന്ത്രി പദത്തില്‍ ഇരിക്കാന്‍ കഴിഞ്ഞ് പാര്‍ട്ടിയുടെ സ്നേഹവായ്പ്പും വിശ്വാസവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ തന്റെ രാജി ആരും ആവശ്യപ്പെട്ടില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി. താന്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണമായും വിധേയനാണെന്നും പാര്‍ട്ടിയുടെ ഏത് നിര്‍ദേശവും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം കഴിഞ്ഞ കുറച്ചു നാളുകളായി നീക്കങ്ങള്‍ തുടങ്ങിയിരുന്നു. എം. എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍, ടൂറിസം മന്ത്രി സി.പി. യാഗേശ്വര്‍, എം.എല്‍.സി വിശ്വനാഥ് തുടങ്ങിയവര്‍ പരസ്യമായി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ പ്രായാധിക്യവും ഭരണത്തില്‍ മക്കളുടെ ഇടപ്പെടലുമായിരുന്നു നീക്കത്തിന് പിന്നില്‍.
ഇത്തരം നീക്കങ്ങള്‍ സജീവമാകുന്നതിനിടെ കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെത്തി യെദിയൂരപ്പ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. മന്ത്രിമാരെ ഒഴിവാക്കി മക്കൾക്കും ഏറ്റവും അടുത്ത വിശ്വസ്തർക്കുമൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് യെദ്യൂരപ്പ ഡൽഹിയിലെത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ്സിങ്, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായും യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തു തുടരാൻ പാർട്ടി ദേശീയനേതൃത്വം തന്നോട് ആവശ്യപ്പെട്ടതായി ഡൽഹിയിൽനിന്ന് ബെംഗളൂരുവിൽ മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ രാജിക്കാര്യം ആരുമായും ചർച്ചചെയ്തിട്ടില്ലെന്നും അഭ്യൂഹങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.
യെദിയൂരപ്പ രാജിവെക്കുകയാണെങ്കില്‍ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി ടി.സി രവി എന്നിവരുടെ പേരുകളും ഉയര്‍ന്ന് വരുന്നുണ്ട്. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള നേതാക്കളെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നും സൂചനകളുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.