ഗണേഷ ചതുര്‍ത്ഥി; ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി
ബെംഗളൂരു: സംസ്ഥാനത്ത് ഗണേഷ ചതുര്‍ത്ഥി നിയന്ത്രണങ്ങളോടെ ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷയില്‍ ഞായറാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.
രോഗ സ്ഥിരീകരണ നിരക്ക് രണ്ടില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയത്. മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഘോഷയാത്രകളും വിനോദ പരിപാടികള്‍ക്കും വിലക്കുണ്ട്. ഓരോ വാര്‍ഡുതലത്തിലും ഒരു സ്ഥലത്താണ് ആഘോഷങ്ങള്‍ നടത്തേണ്ടത്. ഇത്തരം സ്ഥലങ്ങളുടെ പട്ടിക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുറത്തിറക്കണം. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. സംഘാടകര്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ചടങ്ങുകള്‍ക്ക് പോലീസില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങണം. ഗാനമേള, ഡി.ജെ. പരിപാടികള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സെപ്തംബര്‍ 10 നാണ് ഗണേഷ ചതുര്‍ത്ഥി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.