രാജാജി നഗറിലെ ശിവനഗര്‍ മേല്‍പ്പാലം യാഥാര്‍ഥ്യമായി; 650 മീറ്റര്‍ നീളമുള്ള സംയോജിത മേല്‍പ്പാലത്തിലൂടെ ഇനി തുമകുരു റേഡിലും മൈസൂരു റോഡിലും എളുപ്പത്തിലെത്താം
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിന് ആശ്വാസമായി ഒരു മേല്‍പ്പാലം കൂടി യാഥാര്‍ഥ്യമായി. രാജാജി നഗറിലെ ശിവനഗറില്‍ നിന്നുള്ള 650 മീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച നാടിന് സമര്‍പ്പിച്ചു. ഇതോടെ രാജാജി നഗറില്‍ നിന്നും തുംമകുരു റോഡിലേക്കും മൈസൂരു റോഡിലേക്കും എളുപ്പത്തില്‍ എത്തിചേരാന്‍ സാധിക്കും. തിങ്കളാഴ്ച വൈകിട്ടോടെ മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നഗരോത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 71.98 കോടി രൂപ ചെലവഴിച്ചാണ് മേല്‍പ്പാലം നിര്‍മിച്ചത്. നഗരത്തിലെ പ്രാധാന റോഡുകളിലൊന്നായ വെസ്റ്റ് ഓഫ് കോഡ് റോഡില്‍ ഇതോടെ തിരക്ക് കുറയും. ശിവനഗറിനും യശ്വന്തപുരത്തിനുമിടയില്‍ സിഗ്‌നലില്‍പ്പെടാതെ യാത്ര ചെയ്യാന്‍ സാധിക്കും.
ബെംഗളൂരുവിന് ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്നും ഇത് യഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മേല്‍പ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സോമണ്ണ, മന്ത്രി ഗോപാലയ്യ,
മുന്‍ മന്ത്രിയും എം.എല്‍.എ യുമായ എസ്. സുരേഷ് കുമാര്‍, എം.പി. പി.സി.മോഹന്‍, ബി.ബി.എം.പി. ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
West of Chord road pic.twitter.com/yDTa8M1AuL
— Naveen Menezes (@Naveen_MIRROR) October 4, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.