അര്‍ജന്റീനക്ക് ഇന്ന് നിര്‍ണായകം; മെക്‌സിക്കോയ്‌ക്കെതിരെയുള്ള ജീവന്‍ മരണ പോരാട്ടം ഇന്ന് രാത്രി
ദോഹ: അര്‍ജന്റീനയുടെ കാര്യം ഇന്നറിയാം. ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിതമായി തോറ്റ മെസിയും സംഘവും മെക്‌സിക്കോയ്‌ക്കെതിരെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം രാത്രി 10 ന് (ഇന്ത്യന്‍ സമയം 12.30 ന് ) ആണ് നിര്‍ണായക പോരാട്ടം നടക്കുന്നത്. ജയത്തില്‍ കുറഞ്ഞ തൊന്നും ലഭിച്ചിട്ട് അര്‍ജന്റീനയ്ക്ക് കാര്യമില്ല. മെക്‌സിക്കോയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ നോക്കൗട്ട് സാധ്യത പോലും നിലനിര്‍ത്താനാകു. മെക്സിക്കോ മത്സരം കഴിഞ്ഞാല്‍ പിന്നെ പോളണ്ടുമായാണ് ടീമിന് മത്സരമുള്ളത്. മെക്സിക്കോക്കെതിരേ തോല്‍വിയോ സമനിലയോ ആണെങ്കില്‍ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സാധ്യതകള്‍.
സൗദിയുമായുള്ള തോല്‍വിക്ക് ശേഷം ആത്മവിശ്വാസം കൈവിടാതെയാണ് മെസിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ന് ഇറങ്ങുന്നത്. നിലവില്‍ ഗ്രൂപ്പ് സി-യില്‍ 3 പോയിന്റുമായി സൗദി അറേബ്യയാണ് ഒന്നാമതുള്ളത്. ഒരു പോയിന്റോടെ പോളണ്ടും മെക്‌സിക്കോയും തൊട്ടുപിറകിലാണ്. നാലാം സ്ഥാനത്താണ് അര്‍ജന്റീന. വൈകിട്ട് 6.30 ന് പോളണ്ടും സൗദി അറേബ്യയും മത്സരിക്കും. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയാണ് സൗദിയുടെ ലക്ഷ്യം. പോളണ്ടിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയും മെക്‌സിക്കോയും നേര്‍ക്കുന്നേര്‍ ഏറ്റുമുട്ടുന്നത് ഇത് നാലാം തവണയാണ്. ഇതില്‍ മൂന്ന് തവണ അര്‍ജന്റീന വിജയിച്ചിരുന്നു. ഒരു മത്സരത്തില്‍ സമനിലയും.
ലോകകപ്പില്‍ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ഗ്രൂപ്പ് ഡിയില്‍ തുനീസിയ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സും ഡെന്‍മാര്‍ക്കും തമ്മിലുള്ള മത്സരവും ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് മത്സരം
അതേസമയം ആതിഥേയരായ ഖത്തര്‍ ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളില്‍നിന്ന് പുറത്തായി. സെനഗലിനോട് തോല്‍ക്കുകയും (3-1) ഗ്രൂപ്പ് എ-യിലെ മറ്റൊരു മത്സരത്തില്‍ എക്വഡോര്‍, നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ (1-1) കുരുക്കുകയും ചെയ്തതോടെയാണ് ഖത്തര്‍ പുറത്തായത്. നെതർലൻഡ്സുമായാണ് ഖത്തറിന്റെ അവസാന ഗ്രൂപ് മത്സരം. ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് കാണാതെ പുറത്താകുന്ന രണ്ടാമത്തെ രാജ്യമായി ഖത്തർ മാറി. 2010 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയാണ് സമാനമായി പ്രീക്വാർട്ടറിലെത്താതെ മടങ്ങിയിരുന്നത്.
ഗ്രൂപ്പ് ബി-യില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയ (0-0) അമേരിക്ക പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.