ഏഷ്യൻ കപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി
എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ലോക റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്രതിരോധകരുത്ത് പുറത്തെടുത്ത് തന്നെയാണ് ഇന്ത്യ രണ്ട് ഗോളിന് തോല്‍വി വഴങ്ങിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആവേശത്തിന് കുറവൊന്നുമില്ലാതെ ഇരുടീമുകളും കളിച്ചു. ഓസ്‌ട്രേലിയയുടെ മൂര്‍ച്ചയേറിയ മുന്നേറ്റത്തെ കൃത്യമായി പ്രതിരോധിച്ചകറ്റി ഇന്ത്യ മുന്നേറിയിരുന്നു. ജിങ്കന്റെയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ കരുത്തതായത്.
പ്രതിരോധ മികവില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഗോള്‍ കണ്ടത്തി ഓസ്‌ട്രേലിയ മുന്നിട്ടു നിന്നു. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ജാക്‌സന്‍ ഇര്‍വിന്‍ നേടിയ ഗോളിലാണ് ഓസ്‌ട്രേലിയ ലീഡെടുത്തത്. 73-ാം മിനിറ്റില്‍ ജോര്‍ഡന്‍ ബോസ് രണ്ടാം ഗോള്‍ നേടി.
പരാജയപ്പെട്ടെങ്കിലും ആരാധക ഹൃദയം കീഴടക്കിയാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രിയുടെ ഡൈവിംഗ് ഹെഡര്‍ ചെറിയ വ്യത്യാസത്തിലാണ് പുറത്ത് പോയത്. ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ മലയാളി താരങ്ങളായ രാഹുല്‍ കെ.പി.യ്ക്കും സഹലിനുമായില്ല. പരുക്കാണ് സഹലിന് വില്ലനായത്. ഏഷ്യന്‍ കപ്പ് രണ്ടാം മത്സരത്തില്‍ ഇതേ സ്റ്റേഡിയത്തില്‍ 18ന് ഉസ്‌ബെകിസ്താനെ ഇന്ത്യ നേരിടും. ലോക റാങ്കിങ്ങില്‍ 68-ാം സ്ഥാനത്താണ് ഉസ്‌ബെകിസതാന്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.