സമസ്ത പൊതുപരീക്ഷ: ടോപ് പ്ലസ് മികവിൽ യശ്വന്തപുര അൽ മദ്റസത്തുൽ ബദരിയ്യ
ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മാതാ വിദ്യഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ നൂറു ശതമാനം വിജയ തിളക്കവുമായി അല്‍ മദ്‌റസത്തുല്‍ ബദരിയ്യ യശ്വന്തപുര. മാര്‍ച്ച് 3, 4 തീയതികളില്‍ നടന്ന പൊതു പരീക്ഷയില്‍ മദ്രസയിലെ 5,7, 10 ക്ലാസുകളില്‍ നിന്നും 21 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഫലം പുറത്തുവന്നപ്പോള്‍ 9 വിദ്യാര്‍ഥികള്‍ ടോപ് പ്ലസും 3 ഡിസ്റ്റിംഗ്ഷനും 8 ഫസ്റ്റ് ക്‌ളാസും കരസ്ഥമാക്കി.
അഞ്ചാം തരത്തില്‍ നിന്ന് ആയിഷ, ഫാത്തിമ ശഹീമ, ആലിയ അര്‍ഷദ്, ഫാത്തിമ സഹ്‌റ, ആഷിറ ജമീല, 7 ക്ലാസില്‍ നിന്ന് ജസ്‌നിയ, ഷെസ മെഹ്‌റിന്‍, ആയിഷ റന നഫീസത്തുല്‍ മിസ്രിയ എന്നീ വിദ്യാര്‍ഥികളാണ് ടോപ് പ്ലസ് കരസ്ഥമാക്കിയത്. ഇതോടെ ബെംഗളൂരു നോര്‍ത്ത് റൈഞ്ചില്‍ നിന്നും സമസ്ത നല്‍കുന്ന ടോപ് പ്ലസ് അവാര്‍ഡിന് അര്‍ഹമായ ഏക മദ്രസയും അല്‍ മദ്‌റസത്തുല്‍ ബദരിയ്യയായി മാറി.
മാരിബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മദ്‌റസത്തുല്‍ ബദരിയ്യ മുസാബഖ പരിപാടിയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു. മികച്ച വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും മാരിബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങില്‍ ആദരിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.